politics
സി.പി.എം ചടയമംഗലം ഏരിയാകമ്മി​റ്റി ഓയൂരിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം വൈദ്യുതിവകുപ്പ് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: കേരളത്തിൽ ബി.ജെ.പിക്കും ആർ.എസ്.എസിനും ആളെക്കൂട്ടിക്കൊടുക്കുന്ന പണിയാണ് ശബരിമലയിൽ കോൺഗ്രസ് നടത്തുന്നതെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. സി.പി.എം ചടയമംഗലം ഏരിയാകമ്മി​റ്റിയുടെ നേതൃത്വത്തിൽ ഓയൂരിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേണമെങ്കിൽ ഒരു ലക്ഷം യുവതികളെ കെട്ടും കെട്ടിച്ച് മലചവിട്ടിക്കാൻ കെൽപ്പുള്ള പാർട്ടിയാണ് സി. പി.എം . എന്നാൽ അതല്ല എൽ.ഡി.എഫ് സർക്കാരിന്റെ നയം സുപ്രീംകോടതി വിധി നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്. യുവതികൾ കയറിയാൽ ഒലിച്ചുപോകുന്നതല്ല അയ്യപ്പന്റെ ബ്രഹ്മചര്യം. കയറിയില്ലെങ്കിൽ മാത്രമേ അയ്യപ്പൻ കോപിക്കൂ .ഇന്ത്യൻ ഭരണ ഘടനയ്ക്കും സുപ്രീംകോടതി ഭരണഘടനാ ബഞ്ചിനും ഈ രാജ്യത്ത് നിലനിനിൽക്കുന്ന നിയമവ്യവസ്ഥയ്ക്കും മുകളിലല്ല മതവിശ്വാസവും ആചാര അനുഷ്ഠാനങ്ങളെന്നും മന്ത്രി പറഞ്ഞു. ജില്ലാ സെക്രട്ടറി സുദേവൻ, ജില്ലാ കമ്മി​റ്റിയംഗങ്ങളായ എസ്.രാജേന്ദ്രൻ, രാജപ്പൻനായർ, പി.കെ.ബാലചന്ദ്രൻ, കരിങ്ങന്നൂർ മുരളി, ഏരിയാകമ്മിറ്റി സെക്രട്ടറി എ.എം.ബഷീർ, ദിലീപ്, പി.ആനന്ദൻ, എം.അൻസർ എന്നിവർ സംസാരിച്ചു.