ആറ്റിങ്ങൽ: യുവാവിനെ മർദ്ദിച്ച് സ്വർണവും പണവും കവർന്ന കേസിൽ 8 അംഗ സംഘം പിടിയിലായി. ആറ്റിങ്ങൽ കടുവയിൽ ശ്രീജാ ഭവനിൽ ശ്രീക്കുട്ടൻ എന്ന ആകാശ് ( 19), കടുവയിൽ കൊക്കോട്ടുകോണം വിളയിൽ വീട്ടിൽ വിഷ്ണു(19), കിഴുവിലം കാട്ടുമ്പുറം ശശി വിലാസത്തിൽ നന്ദു എന്ന അഭിജിത് (19), കിഴുവിലം ചരുവിള വീട്ടിൽ വിഷ്ണു എന്ന അനന്തപത്മനാഭൻ (21), ആറ്റിങ്ങൽ ഐ.ടി.ഐയ്ക്കു സമീപം വെള്ളൂർക്കോണം കാർത്തികയിൽ അനന്തു എന്ന അരുൺകുമാർ (18), കിഴുവിലം കടുവയിൽ കടമ്പനാട്ട് വീട്ടിൽ അച്ചൂട്ടി എന്ന അക്ഷയ് (20), കിഴുവിലം ചരുവിള വീട്ടിൽ ഷെറിൻ (23), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്. വർക്കല സ്വദേശിയായ അൻവറിനെ സൗഹൃദം നടിച്ച് വിളിച്ചുകൊണ്ടുപോയി മർദ്ദിക്കുകയും മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും അപഹരിക്കുകയായിരുന്നു. അക്രമി സംഘത്തിലെ രണ്ടുപേർ നേരത്തെ അറസ്റ്റിലായിരുന്നു. ഒളിവിലായിരുന്ന ഇവരെ കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നാണ് പിടികൂടിയത്. തട്ടിയെടുത്ത സ്വർണം പൊലീസ് വീണ്ടെടുത്തു. ആറ്റിങ്ങൽ ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ ഒ.എ സുനിൽ, എസ്.ഐമാരായ തൻസീം, ശ്യാം.എസ്, സി.പി.ഒമാരായ എസ്. ജയൻ, ശ്യാം, ഷാഡോ ടീമിലെ ദിലീപ്, ബിജുകുമാർ, ജ്യോതിഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.