തിരുവനന്തപുരം: നെയ്യാറ്റിൻകര കൊലപാതകക്കേസിൽ എസ്.ഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടും പൊലീസുകാരെ മാത്രം സസ്പെൻഡ് ചെയ്ത് എസ്.ഐയെ രക്ഷിക്കാൻ ശ്രമമെന്ന് ആക്ഷേപം. എസ്.ഐ സന്തോഷ് കുമാർ ഗുരുതരമായ കൃത്യവിലോപം കാട്ടിയെന്നാണ് സ്പെഷ്യൽബ്രാഞ്ച് സർക്കാരിനെ അറിയിച്ചത്. സംഭവം നേരത്തേ അറിഞ്ഞിട്ടും കൃത്യമായ നടപടിയെടുക്കാൻ പൊലീസുകാർക്ക് എസ്‌ഐ നിർദ്ദേശം നൽകിയില്ലെന്നതാണ് പ്രധാന വീഴ്ച. രാത്റി 9.45ന് സനൽ അപകടത്തിൽപെട്ട് ഒരുമണിക്കൂറിലേറെ കഴിഞ്ഞാണ് പൊലീസ് മെഡിക്കൽ കോളേജ് ആശുപത്റിയിലെത്തിച്ചത്. ആദ്യം സനലിനെ കൊണ്ടുപോയത് നെയ്യാറ്റിൻകര സർക്കാർ ആശുപത്റിയിലേക്കാണ്. അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചെങ്കിലും പൊലീസ് ആദ്യം പോയത് സ്റ്റേഷനിലേക്കാണ്. ഡ്യൂട്ടിമാറാനാണ് സ്റ്റേഷനിൽ പോയതെന്നാണ് വിശദീകരണം. മെഡിക്കൽ കോളേജിലോ അടുത്തുള്ള സൗകര്യമുള്ള സ്വകാര്യ ആശുപത്റിയിലോ ആദ്യം കൊണ്ടു പോകാൻ എസ്‌ഐ സന്തോഷ് കുമാർ നിർദ്ദേശം നൽകിയില്ലെന്നാണ് സ്‌പെഷ്യൽ ബ്റാഞ്ച് റിപ്പോർട്ട്. പൊലീസുകാർ ഡ്യൂട്ടി മാറിയത് തടസ്സപ്പെടുത്തിയില്ലെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. പൊലീസുകാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി ഇന്നുരാവിലെ എസ്‌ഐ സന്തോഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്വന്തം അധികാര പരിധിയിൽ നടന്ന സംഭവത്തിലെ വീഴ്ച രണ്ടുപൊലീസുകാരിൽ ചാരി രക്ഷപ്പെടാനാണ് സന്തോഷ് കുമാർ ശ്റമിക്കുന്നതെന്നാണ് റിപ്പോർട്ടിൽ. കൃത്യവിലോപത്തിന് രണ്ട് പൊലീസുകാരെ മാത്റമാണ് ഇതുവരെ സസ്‌പെന്റ് ചെയ്തത്. ഇവരെ ബലിയാടാക്കി എസ്‌ഐയെ സംരക്ഷിക്കാനാണ് നീക്കംനടക്കുന്നതെന്നാണ് ആരോപണമുയരുന്നത്. വീഴ്ച സംഭവിച്ചത് രണ്ടുപൊലീസുകാർക്ക് മാത്റമല്ലെന്നും എസ്‌ഐ ഉൾപ്പെടെയുള്ളവർ സനലിനെ ആശുപത്റിയിൽ എത്തിക്കാതിരുന്നതിന് ഉത്തരവാദികളാണെന്നും സനലിന്റെ സഹോദരി പറഞ്ഞു.