ഓച്ചിറ: ഓച്ചിറയിൽ ഗുണ്ടാസംഘങ്ങൾ വീണ്ടും സജീവമാകുന്നു. അക്രമി സംഘത്തിന്റെ വെട്ടേറ്റ രണ്ട് യുവാക്കളെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് 5നായിരുന്നു സംഭവം. മേമന കൊച്ചുവീട്ടിൽ ക്ഷേത്രത്തിന് സമീപം അഖിൽ ഭവനത്തിൽ റോംബോ എന്നുവിളിക്കുന്ന അരുണിനെ തേടിയെത്തിയ അക്രമിസംഘം സഹോദരൻ അഖിലിനെ (24) വെട്ടിപ്പരിക്കേൽപ്പിച്ചു. 28-ാം ഓണദിവസം അരുണും കടത്തൂർ സ്വദേശികളുമായി ഉണ്ടായ സംഘട്ടനത്തിന് പകരം ചോദിക്കാനെത്തിയതായിരുന്നു സംഘം. ദേഹമാസകലം മർദ്ദനമേറ്റ അഖിലിന്റെ തലയിലെ മുറിവിന് ഏഴ് തുന്നലുണ്ട്.
തുടർന്ന് വൈകിട്ട് 5.30ന് പള്ളിമുക്കിലെത്തിയ സംഘം റോഡരികിൽ നിൽക്കുകയായിരുന്ന റോയൽ മെറ്റൽസ് ജീവനക്കാരൻ ബിബിൻബാബുവിനെ (23) തടഞ്ഞുനിറുത്തി വെട്ടി. എസ്.എൻ.ഡി.പി യോഗം കൊറ്റമ്പള്ളി ശാഖാ പ്രസിഡന്റ് ബാബുക്കുട്ടന്റെ മകനായ ബിബിൻബാബുവിന്റെ ഇരുകൈകൾക്കും വെട്ടേറ്റു. കടത്തൂർ സ്വദേശി സായിപ്പ് എന്ന് വിളിക്കുന്ന റാഫിയുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് ബൈക്കുകളിലെത്തി അക്രമം നടത്തിയത്. ഓച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.