മാനന്തവാടി: സംസ്ഥാനത്ത് കഴിഞ്ഞ വർഷം വാഹനാപകടങ്ങളിൽ ഏറ്റവും കുറവ് മരണമുണ്ടായത് വയനാട് ജില്ലയിൽ. കേരളത്തിലെ റോഡുകളിൽ കഴിഞ്ഞ വർഷംവാഹനാപകടത്തിൽ മരണമടഞ്ഞത് 4,199 പേരാണ്. വയനാട്ടിൽ 73 പേരാണ് അപകടങ്ങളിൽ മരിച്ചത്. 2017 ലും വയനാട്ടിലായിരുന്നു മരണനിരക്ക് കുറവ്. 68 പേർ.

സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ

മൂന്നുവർഷത്തിനിടെ ഗുരുതരമായി പരിക്കേറ്റത് 91,444 പേർക്ക്. ഗുരുതരമായി പരിക്കേറ്റത് 31,611 പേർക്കാണ്.

2017 ൽ 4,131 പേരും 2016 ൽ 4,287 പേരും വാഹനാപകടങ്ങളിൽ മരണമടഞ്ഞു. 2017 ൽ 29,733 പേർക്കും 2016 ൽ 30,100 പേർക്കും ഗുരുതരമായി പരിക്കേറ്റു. 2016, 2017, 2018 വർഷങ്ങളിൽ 91,444 പേർക്കാണ് വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റത്.

കഴിഞ്ഞവർഷം റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ പേരുടെ ജീവൻ നഷ്ടമായത് ആലപ്പുഴ ജില്ലയിലാണ്. 365 പേർ. മലപ്പുറവും (361), പാലക്കാടും (343), തിരുവനന്തപുരം റൂറലും (333) ആണ് തൊട്ടുപിന്നിൽ.

തിരുവനന്തപുരം സിറ്റിയിൽ 187 പേർ ഇക്കാലയളവിൽ റോഡപകടങ്ങളിൽ മരണമടഞ്ഞു. 2017 ൽ ഏറ്റവും കൂടുതൽ പേർ റോഡപകടത്തിൽ മരണമടഞ്ഞതും ആലപ്പുഴയിൽ തന്നെ 407. തൊട്ടുപിന്നിലുള്ളത് മലപ്പുറവും (385) പാലക്കാടും (384) തിരുവനന്തപുരം റൂറലും (325) തന്നെയാണ്. തിരുവനന്തപുരം സിറ്റിയിൽ 172 പേർ. 2016 ൽ ഏറ്റവും കൂടുതൽ പേർ വാഹനാപകടങ്ങളിൽ മരിച്ചത് മലപ്പുറം ജില്ലയിലാണ് 402. എറണാകുളം റൂറലിൽ 367 പേരും പാലക്കാട് ജില്ലയിൽ 366 പേരും ആലപ്പുഴ ജില്ലയിൽ 356 പേരും തിരുവനന്തപുരം റൂറലിൽ 351 പേരും 2016 ൽ വാഹനാപകടത്തിൽ മരിച്ചു. ഇക്കാലയളവിൽ തിരുവനന്തപുരം സിറ്റിയിൽ വാഹനാപകടങ്ങളിൽ മരണമടഞ്ഞത് 180 പേരാണ്.