pinarayi-

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് നേരെ അധിക്ഷേപവുമായി ബി.ജെ.പി. പിണറായി വിജയൻ തെങ്ങുകയറാൻ പോകുന്നതാണ് ഭേദമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ശിവരാജൻ പറഞ്ഞു. ശബരിമല വിഷയത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്നത് ഇപ്പോൾ ശിവരാജനാണ്. സമരപ്പന്തലിൽ വച്ചാണ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് രംഗത്തെത്തിയത്.

ശബരിമലയെ തകർക്കാൻ ശ്രമിക്കുന്ന 'കൊലയാളി വിജയന്' ശക്തമായ തിരിച്ചടി കിട്ടും. അഞ്ചക്കോടി അയ്യപ്പഭക്തരെ പിണറായി വിജയൻ ചതിച്ചു. ഇതിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും. ശബരിമലയിലെ അവസാന വാക്ക് തന്ത്രിയാണ്. ബി.ജെ.പി സമരം സജീവമാക്കും. ആണും പെണ്ണും കെട്ട, കുടുംബത്തിന് വേണ്ടാത്ത സ്ത്രീകൾ എന്നിങ്ങനെ മോശം പദപ്രയോഗങ്ങളും ശിവരാജൻ നടത്തി.