palakakd

പാലക്കാട്: ഹർത്താലിനെതുടർന്നുള്ള സംഘർഷത്തിനും അക്രമത്തിനും അയവില്ലാത്തതിനാൽ പാലക്കാട് നഗരത്തിലും കാസർകോഡ് മഞ്ചേശ്വരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം താലൂക്കിലെ സ്കൂളുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. ഇന്ന് നടന്ന സംഘർഷത്തിൽ മഞ്ചേശ്വരത്ത് മാത്രം നാലു പേർക്കാണ് കുത്തേറ്റത്. നാളെ വൈകിട്ട് 6 വരെയാണ് നിരോധനാജ്ഞ.

ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബഹ്‌റയും കളക്ടർ ഡി. ബാലമുരളിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് നിരോധനാജ്ഞ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. പാലക്കാട് വിക്ടോറിയ കോളേജിന് മുന്നിൽ പൊലീസും പ്രകടനക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫിസും ഓഫിസിന് മുറ്റത്ത് നിറുത്തിയിട്ടിരുന്ന കാറുകളും ബൈക്കുകളും തകർത്തു.

കാസർകോട്ട് ശബരിമല കർമ സമിതി നടത്തിയ പ്രകടനത്തിനിടെയുണ്ടായ കല്ലേറിൽ രണ്ട് പേർക്ക് പരിക്കേറ്റു. മഞ്ചേശ്വരം ബന്ദിയോട് 2 കാറും 20 ഓളം കടകളും തകർത്തു. ബേക്കൽ പള്ളിക്കരയിൽ സി.പി.എം കൂട്ടക്കനി ബ്രാഞ്ച് ഓഫീസ് തകർത്തു. കാസർകോ‌ട്ട് വിനോദ സഞ്ചാരികൾക്ക് നേരെയും അക്രമമുണ്ടായി.