ഹൈദരാബാദ്: കേരളത്തിൽ ഒാരോ ദിനവും ബി.ജെ.പി പ്രവർത്തകർ ആക്രമിക്കപ്പെടുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീഷണികൾ കണക്കിലെടുക്കാതെ പ്രവർത്തിക്കുന്നവരാണ് കേരളത്തിലെ ബി.ജെ.പി പ്രവർത്തരരെന്നും നരേന്ദ്രമോദി പറഞ്ഞു. ബി.ജെ.പി എം.പി വി. മുരളീധരന്റെ വീടിന് നേരെയുള്ള ബോംബ് ആക്രമണത്തിനെതിരെയും മോദി പ്രതികരിച്ചു.
'മുരളീധരന്റെ വീടിന് നേരെയുള്ള ആക്രമണം അദ്ദേഹത്തെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു'. ഇതൊന്നും കാര്യമാക്കാതെ അദ്ദേഹം ആന്ധ്രാപ്രദേശിലെ സംഘടനാ പ്രവർത്തനങ്ങളിൽ മുഴുകുകയാണെന്നും മോദി കൂട്ടിച്ചേർത്തു. ആന്ധ്രയിലെ ബൂത്ത് തല പ്രവർത്തകരുമായി നമോ ആപ്പിലൂടെ സംസാരിക്കുമ്പോഴാണ് കേരളത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ത്രിപുരയിൽ പോലും കമ്മ്യൂണിസ്റ്റ് ആക്രമണത്തിന് ബി.ജെ.പിയെ തളർത്താനായില്ല. പൂജ്യത്തിൽ നിന്നാണ് അവിടെ ബി.ജെ.പി വളർന്നതെന്നും മോദി കൂട്ടിച്ചേർത്തു.