ramesh-chennithala

ന്യൂഡൽഹി: ബി.ജെ.പി ആവശ്യപ്പെടുന്നത് പോലെ കേരളത്തിൽ രാഷ്ട്രപതി ഭരണത്തിന്റെ ആവശ്യമില്ലെന്നും രണ്ട് വർഷം കഴിഞ്ഞാൽ ബാലറ്റിലൂടെ ജനങ്ങൾ തന്നെ സർക്കാരിനെ പുറത്താക്കുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തെക്കുറിച്ച് വ്യക്തമായി അറിയാത്ത എം.പിയാണ് ഇക്കാര്യം ലോക്‌സഭയിൽ ഉന്നയിച്ചത്. പ്രശ്‌നമുണ്ടാക്കുന്നത് ബി.ജെ.പിയും സി.പി.എമ്മും അവസാനിപ്പിച്ചാൽ കേരളത്തിന് സമാധാനം കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല വിഷയത്തിൽ കോൺഗ്രസ് നേതാക്കന്മാർ വിവിധ നിലപാടുകൾ പറഞ്ഞത് കാര്യമറിയാതെയാണ്.ഹൈക്കമാന്റിൽ നിരവധി വക്താക്കൾ ഉണ്ട്. അവർ ശബരിമല വിഷയത്തിൽ കാര്യങ്ങൾ അറിയാതെ സംസാരിക്കുകയാണ്. പക്ഷേ മുഖ്യ വക്താവ് രൺദീപ് സുർജേവാല പറഞ്ഞതാണ് പാർട്ടി നിലപാട്. താൻ കൊണ്ടുവന്ന ഹർത്താൽ നിയന്ത്രണ ബിൽ ഹൈക്കോടതി പരിഗണിക്കണമെന്നും ഹർത്താലുകൾ മുഴുവനായി നിരോധിക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ ഹർത്താലുകൾ പൂർണമായും നിരോധിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.