economic-reservation-

ന്യൂഡൽഹി:പത്തുശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള 124-ാം ഭരണഘടനാ ഭേദഗതി രാജ്യസഭ പാസാക്കി.165 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ ഏഴുപേർ എതിർത്തു.മുസ്ലിം ലീഗ്,​ ഡി.എം.കെ,​ ആം ആദ്മി പാർട്ടി എന്നിവരാണ് ബില്ലിനെ എതിർത്തു. അണ്ണാ ഡി.എം.കെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം തള്ളി. സ്വകാര്യമേഖലകളിലും സംവരണം വേണമെന്ന സി.പി.എം ഭേദഗതിയും തള്ളി. രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ ബിൽ നിയമമാകും.

ജാതി,മതം, ലിംഗം, ജനന സ്ഥലം തുടങ്ങിയ വിവേചനങ്ങൾക്കെതിരായ ആർട്ടിക്കിൾ 15ലെ നാലാം ഉപവിഭാഗമായാണ് സാമൂഹ്യ, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ ഇല്ലാതാക്കാൻ സംരവണം നിർദ്ദേശിക്കുന്നത്. അഞ്ചാം ഉപവിഭാഗമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകാനുള്ള വ്യവസ്ഥയാണ് പുതിയതായി വരിക.