tripti-sasidharan-nair

നെടുമ്പാശേരി: കാശ്‌മീരിൽ ബോംബ് സ്ഫോടനത്തിൽ വീരമൃത്യു വരിച്ച മേജർ ശശിധരൻ നായരുടെ വിയോഗവാർത്ത വിശ്വസിക്കാൻ ഇനിയും കുടുംബത്തിനും നാട്ടുകാർക്കും കഴിഞ്ഞിട്ടില്ല. അവർക്ക് അത്രമേൽ പ്രിയപ്പെട്ടയാളായിരുന്നു മേജർ. ജനിച്ചതും വളർന്നതും പൂനെയിലാണെങ്കിലും അച്ഛന്റെ നാടായ ചെങ്ങമനാടിനോട് എന്നും ഹൃദയബന്ധം സൂക്ഷിച്ചിരുന്നു. ചെറുപ്പത്തിൽ നാട്ടിൽ വന്നിരുന്ന ശശിധരൻ നായർ സൈന്യത്തിൽ ചേർന്നതിനു ശേഷവും പലപ്പോഴും അച്ഛൻ വിജയൻപിള്ളയുടെ ചുള്ളിക്കാട്ട് തറവാട്ടിലെത്തിയിരുന്നു.


പൊയ്‌ക്കാട്ടുശേരി മായാട്ട് ലതയാണ്, നാട്ടുകാർ ശശി എന്നു വിളിക്കുന്ന ശശിധരൻ നായരുടെ അമ്മ. വിജയൻ പിള്ളയും അദ്ദേഹത്തിന്റെ അച്ഛൻ ഭാസ്‌കരൻ നായരും റെയിൽവേ ഉദ്യോഗസ്ഥരായിരുന്നു. അങ്ങനെയാണ് കുടുംബം പൂനെയിൽ സ്ഥിരതാമസമാക്കിയത്. അവധിക്കാലത്ത് വിജയൻ പിള്ളയ്ക്കൊപ്പം ശശിധരനും തറവാട്ടിലേക്കു വരുമായിരുന്നത് നാട്ടുകാർ ഓർമ്മിക്കുന്നു. മുതിർന്നതിനു ശേഷം, ബന്ധുക്കളുടെ വിവാഹത്തിനും ഉത്സവത്തിനും മറ്റുമെത്തിയിരുന്നു.


ജോലി ലഭിച്ചശേഷം ശശിധരനു വരാൻ കഴിയാത്തപ്പോൾ ഭാര്യ തൃപ്‌തിയെ ചെങ്ങമനാട്ടെ വീട്ടിലേക്ക് അയയ്ക്കും. കഴിഞ്ഞ ഏപ്രിലിലും തൃപ്‌തി നാട്ടിൽ വന്നിരുന്നു. ഇരുപതാം വയസിലാണ് ശശിധരൻ നായർ കരസേനയിൽ ചേർന്നത്. 10 വർഷത്തിനകം മേജറായി.

നൊമ്പരമായി തൃപ്‌തി

യൂണിഫോമിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല മേജർ ശശിധരൻ നായരുടെ ധീരത. സ്വജീവിതത്തിലും അദ്ദേഹം തന്റെ മനസുറപ്പും ധർമ്മബോധവും പുലർത്തിയിരുന്നു. അതിന് ഉത്തമ ഉദാഹരണം മേജറുടെ വിവാഹജീവിതം തന്നെയാണ്. ആറുവർഷം മുമ്പാണ് പൂനെ സ്വദേശിനി തൃപ്‌തിയുമായി മേജറുടെ വിവാഹം നിശ്ചയിച്ചത്. കോളേജിൽ പഠിക്കുമ്പോൾ മുതൽ ഇരുവർക്കും പരസ്‌പരം അറിയാമായിരുന്നു. എന്നാൽ വിവാഹത്തിന് ഒന്നരമാസംമുമ്പ് ഇരുകാലുകൾക്കും ചലനശേഷി നഷ്‌ടപ്പെട്ട് തൃപ്‌തി തളർന്നുവീണു. കാലുകളുടെ ചലനശക്തി വീണ്ടെടുക്കുക അസാദ്ധ്യമാണെന്ന് ഡോക്‌ടർമാർ വിധിയെഴുതി. അതോടെ വിവാഹം അനിശ്ചിതത്വത്തിലായി.

എന്നാൽ തൃപ്‌തിയെ വിധിക്ക് വിട്ടുകൊടുക്കാൻ ശശിധരൻ നായർ തയ്യാറായിരുന്നില്ല. കടുത്ത എതിർപ്പുകൾ പലതും അവഗണിച്ച് അദ്ദേഹം തൃപ്‌തിയെ തന്റെ ജീവിത സഖിയാക്കുകയായിരുന്നു.

കാശ്‌മീരിൽ വെള്ളിയാഴ്ച പട്രോളിംഗിടെയാണ് ബോംബ് സ്‌ഫോടനത്തിൽ മേജർ ശശിധരൻ വീരമൃത്യു വരിച്ചത്. കാശ്‌മീരിൽ നിന്ന് മൃതദേഹം എത്തിക്കുന്നത് പൂനെയിലെ വീട്ടിലാണ്. ഇതിനായി ബന്ധുക്കൾ അവിടേക്കു തിരിച്ചിട്ടുണ്ട്.