തിരുവനന്തപുരം: കരിമണൽ ഖനനം മൂലം ഭൂമി നഷ്ടപ്പെട്ട ആലപ്പാട്ടെ സമരക്കാരുമായി വ്യവസായ മന്ത്രി ഇ.പി. ജയരാജൻ നാളെ ചർച്ച നടത്തും. കൂടാതെ ഖനന ആഘാതം ആലപ്പാട് പ്രദേശത്തെ ഏങ്ങനെയാണ് ബാധിച്ചതെന്ന് പഠിക്കാൻ വിദഗ്ദ്ധസമിതിയെ നിയോഗിക്കാനും സർക്കാർ തീരുമാനിച്ചു. വിദഗ്ധ സമിതിയെ നിയോഗിക്കാനും സർക്കാർ തീരുമാനിച്ചു. സീവാഷിംഗ് താത്കാലികമായി നിറുത്തിവയ്ക്കാനും തീരുമാനമായി.
തീരം ഇടിയാനുള്ള പ്രധാന കാരണം സീവാഷിംഗ് ആണെന്ന് സമരക്കാർ ഉന്നയിച്ചിരുന്നു. ശാസ്ത്രീയമായ ഖനനം തുടർന്നേ തീരൂവെന്ന് സ്ഥലം എം.എൽ.എയും വ്യക്തമാക്കി. ഖനനം നിറുത്തിവച്ച് ചർച്ച നടത്തണം എന്ന സമരക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും തീരുമാനമുണ്ടായി. കലക്ടറും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. ആലപ്പാട്ടെ കരിമണൽ ഖനനം ട് ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.
അതേസമയം, ആലപ്പാട് കരിമണൽ ഖനനത്തിൽ ജില്ലാ കലക്ടറോട് ദേശീയ ഹരിത ട്രിബ്യൂണൽ റിപ്പോർട്ട് തേടി. മാദ്ധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്താണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഇടപെടൽ. ആലപ്പാട് നടക്കുന്ന ഖനനത്തിന്റെ വിശദ വിവരങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും ഉൾപ്പെടുത്തിയാകണം റിപ്പോർട്ട് നൽകേണ്ടതെന്ന് ജില്ലാ കളക്ടറോട് ദേശീയ ഹരിത ട്രിബ്യൂണൽ ആവശ്യപ്പെട്ടു.