mine

ഗുവാഹത്തി: മേഘാലയിലെ ഖനിക്കുള്ളിൽ കുടുങ്ങിയവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. നാവിക സേന നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 15 തൊഴിലാളികളാണ് ഖനിയിൽ കുടുങ്ങിയത്. 2018 ഡിസംബർ 13 ന് ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ അനധികൃത ഖനിയിലായിരുന്നു അപകടം. കണ്ടെത്തിയ മൃതദേഹം എത്രയും പെട്ടെന്ന് പുറത്തെത്തിക്കാനുള്ള നീക്കത്തിലാണ് രക്ഷാപ്രവർത്തകർ.

320 അടി ആഴമുള്ള ഖനിയിലാണ് തൊഴിലാളികൾ കുടുങ്ങിയത്. അനധികൃത ഖനനമാണ് ഇവിടെ നടന്നു കൊണ്ടിരുന്നതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഖനി ഉടമയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.