news

1. കൊടുവള്ളി തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. ഇടത് സ്വതന്ത്രന്‍ കാരാട്ട് റസാഖിന്റെ ഫലം ആണ് റദ്ദാക്കിയത്. നടപടി, എതിര്‍ കക്ഷിയെ വ്യക്തിഹത്യ നടത്തി എന്ന പരാതിയില്‍. എതിര്‍കക്ഷികയ്ക്ക് എതിരെ വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ചത് കോടതിയ്ക്ക് ബോധ്യപ്പെട്ടു. മുസ്ലീം ലീഗിലെ എം.എ റസാഖായിരുന്നു എതിര്‍ സ്ഥാര്‍നാര്‍ത്ഥി. കോടതിയുടെ നിര്‍ണായക ഉത്തരവ്, കൊടുവള്ളിയിലെ രണ്ട് വോട്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയില്‍.

2. രണ്ടര വര്‍ഷത്തിന് ശേഷം കേസില്‍ വിധി പറഞ്ഞത് ജസ്റ്റിസ് എബ്രഹം മാത്യു അധ്യക്ഷനായ ബെഞ്ച്. എതിര്‍ സ്ഥാനാര്‍ത്ഥി എം.എ റസാഖിനെ വിജയി ആയി പ്രഖ്യാപിക്കണം എന്ന വാദം കോടതി അംഗീകരിച്ചില്ല. അതേസമയം, തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിധി കോടതി മുപ്പത് ദിവസത്തേക്ക് സ്റ്റേ ചെയ്തു. സുപ്രീംകോടതിയെ സമീപിക്കാന്‍ ആണ് സാവകാശം അനുവദിച്ചത്. ഈ കാലയളവില്‍ റസാഖിന് സഭാ നടപടികളില്‍ പങ്കെടുക്കാനാവും. ആരെയും വ്യക്തിഹത്യ ചെയ്തിട്ടില്ലെന്ന് കാരാട്ട് റസാഖ്. പരാതി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗം എന്നും പ്രതികരണം

3. കൊടുവള്ളിയിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത് സത്യത്തിന്റെ ജയം എന്ന് മുസ്ലീംലീഗ്. സുപ്രീംകോടതിയില്‍ പോയാലും തെളിവുകള്‍ ശക്തം എന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍. കൃത്യമായ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞത് ആണ് കേസില്‍ നേട്ടം ആയത് എന്ന് എം.കെ മുനീര്‍ എം.എല്‍.എ. കാരാട്ട് റസാഖിന് എതിരായ വിധി തിരിച്ചടി അല്ലെന്ന് എല്‍.ഡി.എഫ്

4. പ്രശസ്ത സംഗീത സംവിധായകന്‍ എസ്. ബാലകൃഷ്ണന്‍ അന്തരിച്ചു. 69-ാം വയസിലെ വിയോഗം, ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ചെന്നൈയിലെ വസതിയില്‍ വച്ച്. അര്‍ബുധ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, റാംജി റാവു സ്പീക്കിംഗ്, കിലുക്കാം പെട്ടി, വിയറ്റ്നാം കോളനി, മഴവില്‍ കൂടാരം, തുടങ്ങിയ വ ആണ് അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ച പ്രധാന ചിത്രങ്ങള്‍

5. ആലപ്പാട്ടെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് ജനങ്ങളുടേയും സര്‍ക്കാരിന്റേയും തൊഴിലാളികളുടേയും താത്പര്യം സംരക്ഷിക്കും എന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും. ആലപ്പാട്ടെ സമരക്കാരെ ചര്‍ച്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ട്. പ്രത്യേക ദൂതന്‍ വഴി ആണ് സമര സമിതിയെ ചര്‍ച്ചയിലേക്ക് ക്ഷണിച്ചത്. വി.എസ് അച്യുതാനന്ദനെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത് എന്നും ഇ.പി

6. ആലപ്പാട്ടെ ഖനനം തുടര്‍ പഠനത്തിന് ശേഷം മതി എന്ന് വി.എസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഗൗരവത്തില്‍ എടുക്കണം. ആലപ്പാടുകാരുടെ ജീവിതം കരിമണലിനേക്കാള്‍ വിലയുണ്ട് എന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു. ഇന്ന് വൈകിട്ട് അഞ്ചിനാണ് സമരക്കാരുമായി സര്‍ക്കാരിന്റെ ചര്‍ച്ച. സീ വാഷിംഗ് താത്കാലികമായി നിറുത്തി വയ്ക്കാന്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനം ആയിരുന്നു

7. ഖനനത്തിന് എതിരായ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ആണ് ഉദ്യോഗസ്ഥരുടേയും ജന പ്രതിനിധികളുടെയും യോഗം മുഖ്യമന്ത്രി വിളിച്ചത്. സി വാഷിംഗ് കാരണം കടല്‍ കയറി എന്നത് വസ്തുത ആണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി. നിലവിലെ സാഹചര്യത്തില്‍ സീ വാഷിംഗ് നിറുത്തി വയ്ക്കാമെന്നും ഖനനത്തിന്റെ പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ സമിതിയെ വയ്ക്കാം എന്നുമുള്ള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം യോഗം അംഗീകരിച്ചു

8. പ്രമുഖ വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗന് 100 കോടി പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍. അനുവദനീയ അളവില്‍ കൂടുതല്‍ നൈട്രജന്‍ ഓക്‌സൈഡ് പുറത്തുവിട്ട് ആരോഗ്യ പ്രശ്നങ്ങളും പരിസ്ഥിതി മലിനീകരണവും ഉണ്ടാക്കിയതിന് ആണ് പിഴ. 24 മണിക്കൂറിനകം 100 കോടിരൂപയും കെട്ടിവയ്ക്കണം എന്ന് ട്രിബ്യൂണല്‍ ഉത്തരവ്

9. പിഴ അടച്ചില്ലെങ്കില്‍ കമ്പനിയുടെ ഇന്ത്യന്‍ എം.ഡിയെ അറസ്റ്റ് ചെയ്യുമെന്നും ആസ്തികള്‍ കണ്ടുകെട്ടും എന്നും ജസ്റ്റിസ് എ.കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം കൂട്ടാന്‍ ഫോക്സ്വാഗണ്‍ കാറുകള്‍ കാരണമായി എന്നാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ കണ്ടെത്തിയത്. 2016-ലെ കണക്കുകള്‍ പ്രകാരം 48 ടണ്ണില്‍ അധികം വിഷ വാതകം ആണ് ഫോക്സ് വാഗണ്‍ കാറുകള്‍ പുറത്തു വിട്ടത്. ഫോക്സ് വാഗന് 171 കോടി രൂപ പിഴ ഇടണം എന്നായിരുന്നു കേസില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ പഠനത്തിന് നയോഗിച്ച സമതിയുടെ ശുപാര്‍ശ.

10. സ്വന്തം തട്ടകമായ കൃഷ്ണ ഗിരിയില്‍ ചരിത്ര ജയവുമായി കേരളം സെമിയില്‍. ചരിത്രത്തില്‍ ആദ്യമായി കേരളം രഞ്ജി ട്രോഫി സെമി ഫൈനലില്‍ കടന്നു. ഐതിഹാസിക ജയം, ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പ്പിച്ച്. ബേസില്‍ തമ്പി 5 വിക്കറ്റും സന്ദീപ് വാര്യര്‍ 3 വിക്കറ്റും നേടി. നേട്ടത്തില്‍ സന്തോഷമെന്ന് കേരള നായകന്‍ സച്ചിന്‍ ബേബി

11. 56 റണ്‍സ് എടുത്ത സിജോ മോന്‍ ജോസഫും 44 റണ്‍സ് എടുത്ത ജലജ് സക്‌സേനയും ആണ് ഗുജറാത്ത് ബൗളര്‍മാര്‍ക്ക് എതിരെ പിടിച്ചു നിന്നത്. 23 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് കൂടി ചേര്‍ന്നതോടെ കേരളം 195 റണ്‍സ് വിജയലക്ഷ്യം ഗുജറാത്തിന് മുന്നില്‍ വയ്ക്കുക ആയിരുന്നു

12. രഞ്ജിയില്‍ ചരിത്ര ജയം നേടിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം, കൃഷ്ണഗിരിയിലെ പിച്ചിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഗുജറാത്ത് നായകന്‍ പാര്‍ഥിവ് പട്ടേല്‍. രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിന് അനിയോജ്യമായ രീതിയില്‍ ആയിരുന്നില്ല പിച്ച് ഒരുക്കിയത്. ഇക്കാര്യത്തില്‍ മാച്ച് റഫറിക്ക് പരാതി നല്‍കുന്ന കാര്യം ടീം ആലോചിക്കും എന്നും പ്രതികരണം