ന്യൂഡൽഹി: അഴിമതിക്കേസുമായി ബന്ധപ്പെട്ട് സ്പോർട്സ് അതോറിട്ടി ഓഫ് ഇന്ത്യ (സായ്) ഡയറക്ടർ ഉൾപ്പെടെ ആറുപേരെ സി.ബി.ഐ അറസ്റ്റുചെയ്തു. സായി ഡയറക്ടർ എസ്.കെ. ശർമ അടക്കം നാല് ഉദ്യോഗസ്ഥരും രണ്ട് സ്വകാര്യ വ്യക്തികളുമാണ് അറസ്റ്റിലായത്. സ്പോർടസ് അതോറിറ്റിയിലെ ഗതാഗത വിഭാഗത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
സായിയുടെ ന്യൂഡൽഹി ലോധി റോഡിലെ ഹെഡാഫീസിൽ നടത്തിയ റെയ്ഡിന് ശേഷമായിരുന്നു അറസ്റ്റ്. അഴിമതി നടത്താൻ ആരെയും അനുവദിക്കില്ലെന്നും അഴിമതിക്കെതിരായ ഏതുനടപടിയെയും പിന്തുണയ്ക്കുമെന്നും സായ് ഡയറക്ടർ ജനറൽ നീലം കപൂർ അറിയിച്ചു.