തിരുവല്ല : ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മകളിൽ ഒന്നായ മാരാമൺ കൺവെൻഷനിൽ സ്ത്രീകൾക്ക് പങ്കെടുക്കാൻ വിലക്കുണ്ടായിരുന്ന രാത്രിയോഗങ്ങൾ ഇനി നടത്തേണ്ടെന്ന് മാർത്തോമ്മ സഭ. സ്ത്രീകൾക്ക് കൂടി പങ്കെടുക്കാവുന്ന വിധത്തിൽ രാത്രിയോഗങ്ങളുടെ സമയം പുനഃക്രമീകരിക്കാനാണ് തീരുമാനം.
നേരത്തേ 6.30ന് തുടങ്ങുന്ന സായാഹ്ന യോഗങ്ങളിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് അനുവാദമുണ്ടായിരുന്നില്ല. സായാഹ്ന യോഗങ്ങൾ ഇനിമുതൽ വൈകിട്ട് അഞ്ചിന് തുടങ്ങുമെന്ന് മാർത്തോമ്മാ സഭ വ്യക്തമാക്കി. 6.30ന് അവസാനിക്കുന്ന യോഗങ്ങളിൽ സ്ത്രീകൾക്കും പങ്കെടുക്കാം.
സ്ത്രീകൾക്കും പങ്കെടുക്കാവുന്ന വിധം യുവവേദി യോഗങ്ങൾ കോഴഞ്ചേരി പള്ളിയിലേക്ക് മാറ്റും. എട്ട് ദിവസം നീണ്ടുനിൽക്കുന്ന മാരാമൺ കൺവെൻഷൻ പമ്പാ മണപ്പുറത്താണ് നടക്കുക.