kanakadurga-

തിരുവനന്തപുരം: ആചാരലംഘനത്തിന് കുടുംബത്തിലെ എല്ലാവരും എതിരാണെന്നും ഹിന്ദുക്കളോട് മാപ്പ് പറയാതെ കനകദുർഗയെ വീട്ടിൽ കയറ്റില്ലെന്ന് സഹോദരൻ ഭരത് ഭൂഷൺ. ശബരിമല കർമമ്സമിതിയുടെ നേതൃത്വത്തിൽ പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തിൽ സംസാരിക്കുകയാിരുന്നു ഭരത്. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കോട്ടയം എസ്‌.പിയാണ് ഇതിന് പിന്നിലെന്നും ഭരത് ഭൂഷൺ ആരോപിച്ചു.

ജനുവരി രണ്ടിനാണ് ബിന്ദുവും കനഗദുർഗയും ശബരിമല ദർശനം നടത്തിയത്. തിരിച്ചെത്തിയ കനകദുര്‍ഗയെ വീട്ടിൽ കയറ്റില്ലെന്ന് സഹോദരനും കുടുംബവും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഭർത്താവിന്റെ വീട്ടിലെത്തിയ കനകദുർഗയ്ക്ക് മർദ്ദനവുമേറ്റു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിച്ചതിന് പിന്നാലെ ഭർതൃമാതാവിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. അതേസമയം ഭർതൃമാതാവിനെ കനഗ ദുർഗ മർദ്ദിച്ചെന്ന പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.