ന്യൂഡൽഹി : പശ്ചിമ ബംഗാൾ മമത ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ സംഘടിപ്പിച്ച പ്രതിപക്ഷ കക്ഷികളുടെ മഹാറാലിയെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി. ചില സംസ്ഥാനത്ത് നിന്ന് രക്ഷിക്കൂ, രക്ഷിക്കൂ എന്ന കരച്ചിലുകൾ കേൾക്കുന്നുവെന്ന് മോദി പരിഹസിച്ചിരുന്നു.
തൊഴിൽരഹിതരായ ലക്ഷക്കണക്കിന് യുവാക്കളുടെയും കർഷകരുടെയും കരച്ചിലാണ് കൊൽക്കത്തയിൽ കേട്ടത്. ആദിവാസികളുടേയും ദളിതരുടേയും പീഡിക്കപ്പെടുന്ന ന്യൂനപക്ഷത്തിന്റേയും ശബ്ദമാണത്. താങ്കളുടെ സ്വേഛാധിപത്യവും കഴിവുകെട്ടതുമായ ഭരണത്തിൽ നിന്ന് രക്ഷപ്പെടാൻ അവർ യാചിക്കുകയാണ്. നൂറുദിവസത്തിനകം അത് യാഥാർത്ഥ്യമാകുമെന്ന് രാഹുൽ ട്വീറ്റു ചെയ്തു.
അഴിമതിക്കും അധികാര ദുർവിനിയോഗത്തിനും എതിരെയുള്ള തന്റെ പ്രവർത്തനങ്ങൾ ചിലരെ പ്രകോപിപ്പിക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ റാലിയെ കുറിച്ച് വിശേഷിപ്പിച്ചത്.
പൊതുഖജനാവ് ധൂർത്തടിക്കാൻ ആരെയും അനുവദിക്കാത്തതാണ് ഈ പ്രകോപനത്തിന് കാരണമെന്നും അത് സ്വാഭാവികമാണെന്നും മോദി കൂട്ടിച്ചേർത്തു. മഹാസഖ്യം എന്ന പേരിൽ ഒരു പുതിയ കൂട്ടുകെട്ട് നിർമ്മിക്കുകയാണ് പ്രതിപക്ഷം ചെയ്തിരിക്കുന്നത്. സ്വന്തം സംസ്ഥാനത്ത് ജനാധിപത്യത്തെ സംരക്ഷിക്കാൻ കഴിവില്ലാത്തവരാണ് ഇപ്പോൾ ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.
Your Highness,
— Rahul Gandhi (@RahulGandhi) January 20, 2019
The cries for help are the cries of millions of unemployed youth; of farmers in distress; of oppressed Dalits & Adivasis; of persecuted minorities; of small businessmen in ruin; begging to be freed from your tyranny & incompetence.
In 100 days they will be free. https://t.co/sasW1IetWO