indigo

നെടുമ്പാശേരി: കൊച്ചിയിൽ നിന്നുള്ള കണക്ഷൻ വിമാനം ലഭിക്കാതിരുന്നതിനെ തുടർന്ന് സിംഗപ്പൂർ സ്വദേശിനിയായ യാത്റക്കാരി ഇൻഡിഗോ വിമാനക്കമ്പനിക്കെതിരെ രേഖാമൂലം പരാതി നൽകി. 19ന് മുംബെയിൽ നിന്നും 6.50ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന ഇൻഡിഗോ എക്സ്പ്റസിലെ യാത്റക്കാരിയായിരുന്ന സിംഗപ്പൂർ സ്വദേശിനി അസീസ ജലാലുദ്ദീൻ ആണ് പരാതിക്കാരി. 6.50ന് പുറപ്പെടുന്ന വിമാനം രാത്റി ഒമ്പതിന് കൊച്ചിയിലെത്തണം. 11.15ന് കൊച്ചിയിൽ നിന്നും സിംഗപ്പൂരിലേക്ക് മിലിന്റോ വിമാനത്തിനും അസീസ ടിക്ക​റ്റ് എടുത്തിരുന്നു. എന്നാൽ മുംബൈയിൽ നിന്നും ഇൻഡിഗോ വിമാനം പുറപ്പെടാൻ നാല് മണിക്കൂറോളം വൈകി. ഇതോടെ അസീസക്ക് കണക്ഷൻ വിമാനം ലഭിച്ചില്ല. സമയം വൈകിയതോടെ മുംബെയിലെ ഇൻഡിഗോ അധികൃതരുമായി വിവരം സംസാരിച്ചപ്പോൾ മുംബെയിൽ നിന്നും സിംഗപ്പൂരിലേക്ക് പോകാൻ ബദൽ സംവിധാനം ഒരുക്കാമെന്ന് ആദ്യം വാഗ്ദാനം നൽകിയെങ്കിലും പിന്നീട് പാലിച്ചില്ല. ഒടുവിൽ കൊച്ചിയിൽ നിന്നും ഇൻഡിഗോ സൗകര്യമൊരുക്കുമെന്ന് പറഞ്ഞ് അവസാന നിമിഷം കൊച്ചിയിലേക്ക് വിട്ടു. കൊച്ചിയിലെത്തിയപ്പോൾ ഇവിടത്തെ ഇൻഡിഗോ ജീവനക്കാർ നിരുത്തരവാദിത്വപരമായി പെരുമാറിയെന്നാണ് പരാതി. ഒടുവിൽ കൊച്ചിയിൽ നിന്നും സ്വന്തം ചെലവിൽ മ​റ്റൊരു ടിക്ക​റ്റ് എടുത്ത് ട്റിച്ചിയിലേക്കും അവിടെ നിന്നുമാണ് സിംഗപ്പൂരിലേക്കും പോയത്. ധനനഷ്ടവും സമയ നഷ്ടവും നേരിട്ടതിനെ തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇൻഡിഗോയ്ക്ക് പരാതി നൽകിയത്. ബിസിനസ് ആവശ്യത്തിനായി സ്ഥിരം വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നയാളാണ് അസീസ.