ലണ്ടൻ: 2014ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇ.വി.എം വോട്ടിംഗ് മെഷിനുകൾ ഹാക്ക് ചെയ്തെന്ന സൈബർ വിദഗ്ദ്ധന്റെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് രാജ്യം. ബി.ജെ.പി വിജയം നേടിയ ലോക്സഭ തിരഞ്ഞെടുപ്പ് കൂടാതെ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ നിയമസഭ തിരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് മെഷിനിൽ കൃത്രിമം നടത്തിയെന്നാണ് ഹാക്കറുടെ ആരോപണം. സയിദ് ഷുജ എന്ന പേരിൽ രംഗത്തെത്തിയ ഹാക്കറുടെ വെളിപ്പെടുത്തൽ തിരഞ്ഞെടുപ്പ് അടുക്കുന്ന രാജ്യത്ത് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. അമേരിക്കയിലെ കാലിഫോർണിയയിൽ നിന്ന് മുഖം മൂടി ധരിച്ച് വീഡിയോ കോൺഫറൻസിലാണ് സയിദ് ഷുജ വെളിപ്പെടുത്തൽ നടത്തിയത്.
സയിദ് ഷുജയുടെ ആരോപണങ്ങൾ
# 2014ൽ ബി.ജെ.പി വിജയിച്ച് നരേന്ദ്ര മോദിയെ പ്രധാനമന്ത്രി അവരോധിക്കപ്പെട്ട പൊതുതിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിട്ടുണ്ട്.
# 2014ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 201 നഷ്ടമായത് വോട്ടിംഗ് മെഷിൻ ഹാക്ക് ചെയ്‌തതിനെ തുടർന്നാണ്.
# നരേന്ദ്ര മോദി മന്ത്രിസഭയിലെ മന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടത് ഹാക്കിംഗിനെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു. മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ അപകട മരണം.
#ഗോപിനാഥ് മുണ്ടെയുടെ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്ത എൻ.ഐ.എ തൻസിൽ മുഹമ്മദിനെയും കൊലപ്പെടുത്തി
#2015ലെ ഡൽഹി തിരഞ്ഞെടുപ്പിൽ ഹാക്കിംഗ് പാതിവഴി ഉപേക്ഷിച്ചു. ഇതിനെ തുടർന്നാണ് അവിടെ ആം ആദ്മി പാർട്ടി വിജയിച്ചത്.
# വോട്ടിംഗ് മെഷിൻ ഹാക്ക് ചെയ്യാനാകുമോ എന്ന് എസ്.പി, ബി.എസ്.പി, കോൺഗ്രസ് എന്നീ പാർട്ടികൾ അന്വേഷിച്ചു. ഇക്കാര്യം പുറം ലോകത്തെത്തിക്കാൻ ആം ആദ്മി പാർട്ടി ശ്രമിച്ചു.
#ഇക്കാര്യങ്ങൾ തെളിവുകളോടെ ഇന്ത്യയിലെ പ്രധാനപ്പെട്ട മാദ്ധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു.
#ഇന്ത്യയിൽ സുരക്ഷിതമല്ലാത്തിനാൽ ഇപ്പോൾ അമേരിക്കയിൽ അഭയം തേടിയിരിക്കുകയാണ്.
# അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ ഹാക്കിംഗ് തടഞ്ഞതിനെ തുടർന്നാണ് മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഡ് എന്നിവിടങ്ങളിൽ ബി.ജെ.പി പരാജയപ്പെട്ടത്.
#വോട്ടിംഗ് മെഷിൻ ഹാക്ക് ചെയ്യുന്നതിനായി റിലയൻസ് കമ്മ്യൂണിക്കേഷനാണ് ബി.ജെ.പിയെ സഹായിച്ചത്.
# അന്തരിച്ച പ്രമുഖ മാദ്ധ്യമപ്രവർത്തക ഗൗരി ലങ്കേഷിന് ഇക്കാര്യം അറിയാമായിരുന്നു. അവർ ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യാനിരിക്കെയാണ് കൊല്ലപ്പെട്ടത്.
അതേസമയം, സയിദ് ഷുജ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവൊന്നു പുറത്തുവിട്ടിട്ടില്ല. എന്നാൽ എല്ലാ രേഖകളും പുറത്തുവിടാൻ തയ്യാറാണെന്ന് അദ്ദേഹം ഉറപ്പ് നൽകി.