kanakadurga

പെരിന്തൽമണ്ണ: ശബരിമല ദർശനം നടത്തിയ കനകദുർഗയെ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൊണ്ട് പോകാനാവില്ലെന്ന് ഭർത്താവ് കൃഷ്ണനുണ്ണി. ഭർതൃവീട്ടുകാരുടെ മർദ്ദനമേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കനകദുർഗയെ ഡിസ്ചാർജ് ചെയ്തതോടെയാണ് വീട്ടിലേക്ക് കൊണ്ട് പോകാൻ പൊലീസ് ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പൊലീസിന്റെ ആവശ്യം ഭർത്താവ് നിഷേധിക്കുകയായിരുന്നു. ഇതിനെ തുടർന്ന് പൊലീസ് ഇടപെട്ട് ഇവരെ വൺ സ്റ്റോപ് സെന്ററിൽ എത്തിച്ച് താത്കാലിക അഭയസ്ഥാനം ഒരുക്കുകയായിരുന്നു.

സമൂഹത്തിൽ അക്രമത്തിനിരയാകുന്ന പെൺകുട്ടികളെ താത്കാലികമായി പാർപ്പിക്കുന്ന ഇടമാണ് ഇത്.

ആചാര ലംഘനം നടത്തിയെന്ന് ആരോപിച്ച് ശബരിമല ദർശനം നടത്തിയ കനകദുർഗയെ ബന്ധുക്കളും തള്ളികളഞ്ഞിരുന്നു. തിരുവനന്തപുരത്ത് നടന്ന അയ്യപ്പമഹാ സംഗമത്തിൽ സംബന്ധിച്ച കനകദുർഗയുടെ സഹോദരൻ സഹോദരിയുടെ ആചാര ലംഘനത്തിന് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.


2019 ൽ കേരളത്തിൽ പല മണ്ഡലങ്ങളിലും ഹാക്കിംഗ് നടക്കും, കാരണം ഗുജറാത്തിൽ നിന്നല്ലേ വോട്ടിംഗ് യന്ത്രങ്ങൾ : പരിഹസിച്ച് കെ.സുരേന്ദ്രൻ