ballot

ന്യൂഡൽഹി : 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നുവെന്നും അതിന്റെ ഫലമായിട്ടാണ് കോൺഗ്രസ് പരാജയപ്പെട്ടതെന്നും കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷൻ (യൂറോപ്പ്) സംഘടിപ്പിച്ച പത്രസമ്മളനത്തിൽ യു.എസ് ഹാക്കറുടെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് രാജ്യം. വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യേണ്ടതില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിക്കുന്നുണ്ട് എങ്കിലും സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തിൽ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഈ യന്ത്രങ്ങൾ ഉപയോഗിക്കുമോ എന്നുള്ള ചർച്ചകളും ആരംഭിച്ചിരിക്കുകയാണ്. ബാലറ്റ് യുഗത്തിലേക്ക് മടങ്ങണമെന്ന് രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ അവർ ഈ ആവശ്യം കടുപ്പിക്കാനാണ് സാദ്ധ്യത. അത് കൂടാതെ ഈ ആവശ്യവുമായി കോടതിയെ സമീപിക്കാനും അവർ തയ്യാറായേക്കും.

യു.എസ് സൈബർ വിദഗ്ദ്ധൻ സൈദ് ഷൂജയുടെ വെളിപ്പെടുത്തലിലുള്ള പത്ത് ഗുരുതര ആരോപണങ്ങൾ ഇതാണ്

2019 ൽ കേരളത്തിൽ പല മണ്ഡലങ്ങളിലും ഹാക്കിംഗ് നടക്കും, കാരണം ഗുജറാത്തിൽ നിന്നല്ലേ വോട്ടിംഗ് യന്ത്രങ്ങൾ പരിഹസിച്ച് കെ.സുരേന്ദ്രൻ