road-accident

ഷൊർണൂരിനടുത്ത് കുളപ്പുള്ളിയിലുണ്ടായ ഒരു അപകടമാണ് ഇന്ന സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാവുന്നത്. ഇവിടെ ലോറിക്കിടയിൽ പെട്ട് നാൽപ്പത് വയസുള്ളയാൾ ജീവന് വേണ്ടി പിടഞ്ഞപ്പോൾ തൊട്ടടുത്ത് ടാക്സി സ്റ്റാന്റ് ഉണ്ടായിട്ടും നോക്കിനിന്ന ടാക്സി ഡ്രൈവർമാരെയാണ് ശാപവാക്കുകൾ ചൊരിഞ്ഞ് സോഷ്യൽ മീഡിയ നേരിടുന്നത്. നടുറോഡിൽ പരിക്കേറ്റയാൾ പത്ത് പതിനഞ്ച് മിനിറ്റ് രക്തം വാർന്നു കിടന്നപ്പോൾ ടാക്സി കാറുകളുമെടുത്ത ഡ്രൈവർമാർ സ്ഥലം വിടുകയായിരുന്നുവെന്ന് ഡോക്ടർ ഷിനു ശ്യാമളൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇതേ സംഭവത്തിൽ ടാക്സി സ്റ്റാൻഡിലെ കാറുകളുടെ നമ്പർ ഉൾപ്പടെ കാണിച്ചുകൊണ്ട് ലൈവ് വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ്

നടുറോഡിൽ ഒരാൾ മരിക്കുവാൻ കിടക്കുന്നു. അതിന്റെ നേരെ ഇടത്തു വശത്ത് ടാക്സി ഡ്രൈവർമാർ. ഉടനെ അവർ അവരുടെ ടാക്സിയും എടുത്തു സ്ഥലം വിട്ടു. കഥയല്ലിത്. നാടിനെ നടുക്കിയ സംഭവം നടന്നത് ഇന്നലെ കുളപ്പുള്ളിയിൽ. ഷൊർണൂരിന് അടുത്തു.

മനുഷ്വത്യമില്ലാത്തവരെ, ആ 40 വയസ്സുള്ള മനുഷ്യൻ മരിച്ചു. ഇനി നിങ്ങളുടെ ഉറക്കം നശിക്കട്ടെ എന്നു ശപിച്ചു പോകുന്നു. അയാൾ നടുറോഡിൽ പത്തുപതിനഞ്ച് മിനിറ്റ് രക്തം വാർന്നു കിടന്നു. നാടിനെ നടുക്കിയ സംഭവം ഇന്നലെയാണ് ഉണ്ടായത്.

ഒരു ലേശം മനുഷ്യത്വമില്ലാത്ത ഇവരുടെ ടാക്സി സ്റ്റാൻഡ് ഇന്ന് ഉപരോധിച്ചിട്ടുണ്ട്. അവരെ അവിടെ കയറ്റില്ല എന്നാണ് പറയുന്നത്. അതേ പ്രതികരിക്കണം. ജനങ്ങൾ പ്രതികരിക്കണം.

ഡോ. ഷിനു ശ്യാമളൻ