കൊച്ചി: ലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) കുതിപ്പിൽ വിനോദ സഞ്ചാര മേഖലയുടെ പങ്ക് കുത്തനെ ഉയരുന്നു. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ കണക്കനുസരിച്ച് 2017ൽ ഇന്ത്യൻ ജി.ഡി.പിയിൽ 9.4 ശതമാനമായിരുന്നു ടൂറിസത്തിന്റെ പങ്ക്. അതായത് 21,460 കോടി ഡോളർ. 2018ൽ ജി.ഡി.പിയിലെ പങ്ക് 9.4 ശതമാനം തന്നെ ആയിരുന്നെങ്കിലും മൂല്യം 7.5 ശതമാനം വർദ്ധിച്ച് 23,080 കോടി ഡോളറിലെത്തി.

വിപണി നിരീക്ഷകരായ 'സ്‌റ്രാറ്രിസ്‌റ്റ"യുടെ റിപ്പോർട്ട് പറയുന്നത് 2018ൽ ജി.ഡി.പിയിൽ ടൂറിസത്തിന്റെ വിഹിതം പത്ത് ശതമാനമായിരുന്നു എന്നാണ്. മൂല്യം 25,000 കോടി ഡോളറും. 2013ൽ 11,320 കോടി ഡോളറും 2015ൽ 12,949 കോടി ഡോളറുമായിരുന്നു ഇന്ത്യൻ വിനോദ സഞ്ചാരമേഖലയുടെ മൂല്യം. 2016ൽ ഇത് കുത്തനെ 20,890 കോടി ഡോളറിലേക്ക് ഉയർന്നു. 2028ൽ മൂല്യം 49,000 കോടി ഡോളർ കവിയുമെന്നും വിലയിരുത്തപ്പെടുന്നു.