pm-narendra-modi

തൃശൂർ: തൃശൂർ തേക്കിൻകാട് മെെതാനത്ത് വച്ച് നടന്ന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന്റെ പ്രിയ സിനിമാ താരങ്ങളെയും സാംസ്കാരിക നായകരെയും പരാമർശിച്ചു. യുവമോർച്ച സംസ്ഥാന സമ്മേളനത്തിലാണ് പ്രധാനമന്ത്രി സിനിമാ താരം കലാഭവൻ മണി, കമലാ സുരയ്യ അടക്കമുള്ള കേരളത്തിന്റെ സംസ്കാരിക പ്രമുഖരെ പരാമർശിച്ചത്. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ എത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു.

തൃശ്ശൂർ നാടിനെക്കുറിച്ച് പരാമർശിക്കുമ്പോഴാണ് മോദി കലാഭവൻ മണിയേയും ഒാർത്തെടുത്തത്. 'ഈ നാടിന്റെ കലാകാരൻ കലാഭവൻ മണിയെ ഞാൻ അഭിമാനത്തോടെ ഒാർക്കുകയാണ്. മലയാള ചലച്ചിത്ര മേഖലയ്ക്ക് നിരവധി സംഭാവനകൾ നൽകിയിട്ടുള്ള നാടാണിത്. ഈ സമയം ‌ഞാൻ ബഹൂദൂറിനെയും ഒാർക്കുകയാണ്'. മോദി പറഞ്ഞു.

ഗുരുവായൂർ ക്ഷേത്രവും തൃശ്ശൂർ പൂരവും അടക്കം ലോകഭൂപടത്തിൽ ഇടം നേടിയ നാടാണിത്. മഹാന്മാരായ സാഹിത്യകാരൻമാർക്ക് ജന്മം നൽകിയ നാടാണ് ‌തൃശൂർ. ബാലാമണിയമ്മ, കമല സുരയ്യ, സുകുമാർ അഴീക്കോട്, എൻ.വി കൃഷ്ണവാര്യർ, വി.കെ.എൻ, ലീലവതി ഉ‍ൾപ്പെടെയുള്ള പ്രതിഭകളുടെ മണ്ണാണിതെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.