ambili-marriage

വിവാദങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടാണ് സീരിയൽ താരങ്ങളായ ആദിത്യന്റെയും അമ്പിളി ദേവിയുടെയും വിവാഹം നടന്നത്. ആദിത്യന്റെ നാലാമത്തെ വിവാഹമാണെന്നും അമ്പിളി ദേവിയുടെ മുൻ ഭർത്താവ് കേക്ക് മുറിച്ചാഘോഷിച്ചതും എല്ലാം സോഷ്യൽ മീഡിയയിൽ അടക്കം വൻ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരിച്ച് സീരിയൽ താരം ആദിത്യൻ രംഗത്തെത്തിയിരുന്നു. ഞാൻ നാല് വിവാഹം കഴിച്ചെന്ന തരത്തിലാണ് പ്രചരണങ്ങൾ. ഇതിനെല്ലാം പിന്നിൽ സീരിയൽ രംഗത്തെ ഒരു നിർമ്മാതാവാണ്. ഇയാൾക്കെതിരെയുള്ള ചില വാർത്തകളും തെളിവുകളും എന്റെ കയ്യിലുണ്ടെന്ന് ആദിത്യൻ പറഞ്ഞു. ഇനിയും ഇത്തരം കുപ്രചരങ്ങൾ തുടരുകയാണെങ്കിൽ താൻ പത്രസമ്മേളനം വിളിച്ച് ഇതെല്ലാം പുറത്ത് വിടുമെന്നും ആദിത്യൻ പറഞ്ഞിരുന്നു. കൂടാതെ മകന്റെ ജന്മദിനം പോലും ഓർക്കാത്ത ലോവൽ തന്റെ വിവാഹത്തിന് കേക്ക് മുറിച്ച് ആഘോഷിച്ചതിനെതിരെ അമ്പിളിയും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയായി അമ്പിളി ദേവിയുടെ മുൻ ഭർത്താവും പ്രശസ്ത ഛായഗ്രഹനുമായ എസ്. ലോവൽ രംഗത്തെത്തിയിരിക്കുന്നു. തന്റെ കുടുംബ ജീവിതം തകർക്കാൻ ഏറ്റവും കൂടുതൽ കളിച്ചത് നടൻ ആദിത്യൻ ആണെന്ന് ലോവൽ പറയുന്നു. അയാൾക്ക് അമ്പിളിയെ പണ്ടേ ഇഷ്ടമായിരുന്നു. കല്യാണം കഴിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു. അത് തുറന്നു പറഞ്ഞിട്ടുമുണ്ട്. അയാളുടെ ആഗ്രഹം സാധിക്കുന്നതിനു വേണ്ടി എനിക്കെതിരെ അപവാദ പ്രചരണങ്ങൾ നടത്തി. അതിൽ അയാൾ വിജയിച്ചിരിക്കുന്നു. ജീവിതം നഷ്ടപ്പെട്ടത് എനിക്ക് മാത്രമാണെന്നും ലോയൽ പറയുന്നു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലോവൽ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രണയ വിവാഹമായിരുന്നു. ഇരു വീട്ടുകാരുടെയും അനുവാദത്തോടെയും ആശിർവാദത്തോടെയും ആഘോഷപൂർവം 2009 മാർച്ച് 27 നായിരുന്നു വിവാഹം നടന്നത്. എട്ടു വർഷം ഒന്നിച്ചു ജീവിച്ചു. എട്ടു മാസം മുമ്പ് വിവാഹബന്ധം വേർപ്പെടുത്തി. ആദിത്യനുമായുള്ള വിവാഹ വാർത്ത അറിഞ്ഞപ്പോൾ ഞാൻ അമ്പിളിയുടെ അച്ഛനെ വിളിച്ചു. 'ആരുടെ കൂടെ ജീവിക്കണം എന്നത് അമ്പിളിയുടെ സ്വാതന്ത്ര്യമാണ്. പക്ഷേ, എന്റെ കുഞ്ഞിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്' എന്ന് പറഞ്ഞു. ഞാൻ ഫോൺവെച്ച് അഞ്ച് മിനിറ്റു കഴിഞ്ഞപ്പോൾ ആദിത്യന്റെ സുഹൃത്ത് എന്നു പറഞ്ഞ് ഏതോ ഒരു ഗുണ്ട എന്നെ വിളിച്ച് മിണ്ടാതിരുന്നില്ലെങ്കിൽ എന്നെ കൊന്നു കളയും എന്നു ഭീഷിണി മുഴക്കിയെന്നും ലോവൽ പറയുന്നു.