news

1. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശ തിരയിളക്കിയും നരേന്ദ്ര മോദിക്ക് എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി ഇന്ത്യയെ രണ്ടായി വിഭജിക്കാന്‍ ശ്രമിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റേത് കര്‍ഷ ദ്രോഹ നയങ്ങള്‍. രാജ്യത്തിന്റെ പ്രധാനപ്പെട്ട അഞ്ച് വര്‍ഷത്തെ നരേന്ദ്രമോദി ഇല്ലാതാക്കി അനില്‍ അംബാനി എന്ന ബിസിനസ് സുഹൃത്തിന് 15,000 കോടി വാഗ്ദാനം നല്‍കി. ഇതെല്ലാം കഴിഞ്ഞ അഞ്ചു വര്‍ഷമായി ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുക ആണ് എന്നും കൊച്ചി മറൈന്‍ ഡ്രൈവിലെ കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍.

2. കോടീശ്വരന്മാര്‍ക്ക് വേണ്ടി നിലകൊള്ളുന്ന പ്രധാനമന്ത്രി കര്‍ഷകര്‍ക്കു വേണ്ടി ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ല. 2019-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ മിനിമം ഗ്യാരണ്ടി ഉറപ്പു വരുത്തും. വനിതാ സംവരണ ബില്‍ പാസാക്കും. ജി.എസ്.ടി പുനസംഘടിപ്പിക്കും. യുവാക്കള്‍ക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് മോദി വഞ്ചിച്ചു. കൂടുതല്‍ വനിതകളും യുവാക്കളും അധികാരത്തില്‍ എത്തണം എന്നും രാഹുല്‍. സി.ബി.ഐ ഡയറക്ടറെ അര്‍ദ്ധരാത്രി മാറ്റിയത് എന്തിന് എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം.

3. സുപ്രീംകോടതി സി.ബി.ഐ ഡയറക്ടറെ നിയമിച്ചിട്ടും മണിക്കൂറുകള്‍ക്ക് അകം എന്തിന് നരേന്ദ്രമോദി അദ്ദേഹത്തെ സ്ഥാനത്തു നിന്നും മാറ്റി. എന്തുകൊണ്ടാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് റഫാല്‍ കരാര്‍ അനില്‍ അബാനിക്ക് കൊടുത്തത് മോദിയുടെ നിര്‍ദ്ദേശ പ്രകാരം എന്ന് പറഞ്ഞത്. മുന്‍ പരിചയമില്ലാത്ത അനില്‍ അംബാനിക്ക് എന്തിന് കരാര്‍ കൊടുത്തു. 526 കോടി മാത്രമുള്ള വിമാനം എന്തിന് 1200 കോടിക്ക് വാങ്ങി എന്ന് വ്യക്തമാക്കണം. പ്രധാനമന്ത്രി അഴിമതിക്കാരന്‍ എന്നും അലോക് വര്‍മ്മയെ മോദി മാറ്റിയത്, സ്വയരക്ഷയ്ക്ക് വേണ്ടി എന്നും രാഹുല്‍ ഗാന്ധി.

4. സംസ്ഥാന സര്‍ക്കാരിനും രാഹുലിന്റെ വിമര്‍ശനം. പ്രളയത്തില്‍ ഒന്നിച്ച കേരളത്തെ സി.പി.എം വിഭജിക്കുന്നു. ബി.ജെ.പിയും സി.പി.എമ്മും നാടിനെ ഭിന്നിപ്പിക്കുന്നു. പുനര്‍ നിര്‍മ്മാണത്തിലെ വീഴ്ചകള്‍ മറച്ച് വയ്ക്കാന്‍ സി.പി.എം നിരന്തരം അക്രമം അഴിച്ചുവിടുന്നു. തൊഴിലും സ്ത്രീ സുരക്ഷയും സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങി. സ്ത്രീകളുടെ അവകാശത്തെയും കേരളത്തിന്റെ സംസ്‌കാരത്തെയും ബഹുമാനിക്കുന്ന ഏകപാര്‍ട്ടി കോണ്‍ഗ്രസ് എന്നും കൂട്ടിച്ചേര്‍ക്കല്‍

5. പിറവം പള്ളി തര്‍ക്ക കേസ് കേള്‍ക്കുന്നതില്‍ നിന്ന് നാലാമത്തെ ബെഞ്ചും പിന്മാറി. ജസ്റ്റിസ് ഹരിലാല്‍, ജസ്റ്റിസ് അനി ജോണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് പിന്മാറിയത്. പിറവം സെന്റ് മേരീസ് പള്ളിയില്‍ ഉള്‍പ്പെടെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്

6. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് മൂന്നാമത്തെ ബെഞ്ച് പിന്മാറിയത്. ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹീം, ജസ്റ്റിസ് ടി.വി അനില്‍ കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ആയിരുന്നു പിന്മാറിയത്

7. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം. മണി. പൊലീസുകാര്‍ പാര്‍ട്ടി ഓഫീസുകളില്‍ കയറി നിരങ്ങേണ്ട കാര്യമില്ല. ചൈത്രയ്ക്കു വിവരക്കേടെന്നും മന്ത്രി മണി. അതേസമയം, ചൈത്രയ്‌ക്കെതിരായ റിപ്പോര്‍ട്ട് ഡി.ജി.പി മുഖ്യമന്ത്രിക്ക് കൈമാറി. എ.ഡി.ജി.പി മനോജ് എബ്രഹാം നല്‍കിയ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്

8. റിപ്പോര്‍ട്ടില്‍ നടപടിക്ക് ശുപാര്‍ശ ഇല്ലെന്നാണ് സൂചന. നടപടിയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കും. ചൈത്ര തേരേസ ജോണ്‍, ഒപ്പം ഉണ്ടായിരുന്ന മെഡിക്കല്‍ കോളജ് സി.ഐ എന്നിവരില്‍ നിന്നെല്ലാം ഐ.ജിയുടെ ചുമതല വഹിക്കുന്ന എ.ഡി.ജി.പി മനോജ് എബ്രഹാം വിശദീകരണം തേടിയിരുന്നു. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികള്‍ പാര്‍ട്ടി ഓഫീസില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന എന്നാണ് ചൈത്ര നല്‍കിയ വിശദീകരണം

9. കഴിഞ്ഞ 24നായിരുന്നു രാത്രിയിലായിരുന്നു റെയ്ഡ്. അടുത്ത ദിവസം തന്നെ കോടതിയെ റെയ്ഡ് വിവരങ്ങള്‍ ചൈത്ര അറിയിച്ചിരുന്നു. നടപടികളെല്ലാം പാലിച്ചുള്ള പരിശോധന ആയതിനാല്‍ കടുത്ത നടപടി ഒന്നും ഉദ്യോഗസ്ഥയ്ക്ക് എതിരെ എടുക്കാനാവില്ല എന്നും പൊലീസ്. എന്നാല്‍, ചൈത്രക്കെതിരെ കടുത്ത നടപടി വേണമെന്ന് ആണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം

10. അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി തേടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതായി ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമിയുടെ വെളിപ്പെടുത്തല്‍. തര്‍ക്കത്തില്‍ പെടാത്ത 67 ഏക്കര്‍ ഭൂമി എത്രയും വേഗം വിട്ടു കിട്ടണം എന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രീംകോടതിയില്‍ എത്തിയത്. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗുമായി കഴിഞ്ഞ ദിവസം താന്‍ കൂടിക്കാഴ്ച നടത്തി ഇരുന്നു എന്നും സുബ്രഹ്മണ്യം സ്വാമി

11. രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി തേടി പ്രതിരോധ സെക്രട്ടറി ആണ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്. രാമക്ഷേത്ര നിര്‍മ്മാണം മോദി സര്‍ക്കാരിന്റെ കാലത്ത് തന്നെ തുടങ്ങണം എന്ന് ആര്‍.എസ്.എസ് ഉള്‍പ്പെടെ ഉള്ളവര്‍ ആവശ്യപ്പെടുന്നതിന് ഇടയിലാണ് ക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി തേടി കേന്ദ്രം പരമോന്നത കോടതിയില്‍ എത്തിയത്