varun-dhawan

ദീപിക പദുകോൺ - രൺവീർ സിംഗ്, പ്രിയങ്ക ചോപ്ര -നിക്ക് ജൊനാസ് വിവാഹങ്ങൾക്ക് പിന്നാലെ വീണ്ടുമൊരു താരവിവാഹത്തിനായി ഒരുങ്ങുകയാണ് ബോളിവുഡ്. യുവതാരനിരയിൽ ശ്രദ്ധേയനായ വരുൺ ധവാനാണ് തന്റെ ദീർഘകാല കാമുകിയെ ജീവിത സഖിയാക്കാൻ ഒരുങ്ങുന്നത്. ബാല്യകാല സുഹൃത്തും ഫാഷൻ ‍ ഡിസൈനറുമായ നടാഷ ദലാളാണ് വരുണിന്റെ വധു. വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ രണ്ട് കുടുംബങ്ങളും തുടങ്ങി കഴിഞ്ഞു.
വരുണിന്റേയും നടാഷയുടേയും പ്രണയത്തെ കുറിച്ചുള്ള കഥകൾ കഴിഞ്ഞ കുറച്ചു നാളുകളായി ബോളിവുഡിൽ പ്രചരിക്കുന്നുണ്ടെങ്കിലും കരൺ ജോഹറിന്റെ ചാറ്റ് ഷോയിൽ വച്ചാണ് ഇരുവരും പ്രണയത്തിലായതെന്ന് വരുൺ തുറന്നു സമ്മതിച്ചിരുന്നു.
സംവിധായകൻ ഡേവിഡ് ധവാന്റെ മകനായ വരുൺ സഹസംവിധായകനായാണ് സിനിമയിലെത്തിയതെങ്കിലും കരൺ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഒഫ് ദ ഇയറിലൂടെയാണ് നടനായി അരങ്ങേറ്റം കുറിച്ചത്. ആലിയ ഭട്ടും സിദ്ധാർഥ് മൽഹോത്രയുമായിരുന്നു ചിത്രത്തിലെ മറ്റു രണ്ട് താരങ്ങൾ.