kerala-budget-2019

തിരുവനന്തപുരം: വിദേശത്ത് വച്ച് മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം സർക്കാർ ചെലവിൽ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ഇതിനുള്ള ചെലവ് നോർക്കയായിരിക്കും വഹിക്കുക . ബഡ്‌ജറ്റിലെ 18ആമത് പദ്ധതിയായിട്ടാണ് പ്രവാസി നിക്ഷേപവും സുരക്ഷയും എന്ന പേരിൽ ചരിത്ര പ്രഖ്യാപനം നടത്തിയത്.

മറ്റ് പ്രഖ്യാപനങ്ങൾ താഴെ പറയുന്നു

പ്രവാസികൾക്ക് നാടുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിനും വഴിത്തിരിവായിരുന്നു ലോക കേരളസഭ.

 ഇതിന്റെ തുടർ പ്രവർത്തനത്തിന് 81 കോടി വകയിരുത്തി.

ഒരുലക്ഷം താഴെ വരുമാനമുള്ള തിരിച്ച് വരുന്ന പ്രവാസികൾക്ക് സഹായം നൽകുന്ന സാന്ത്വനം പദ്ധതിയ്‌ക്ക് വേണ്ടി 25 കോടി.

ലോക കേരള സഭ, ആഗോള പ്രവാസി ഫെസ്‌റ്റ് എന്നിവയ്‌ക്ക് വേണ്ടി 5 കോടി വീതം വകയിരുത്തി.

പ്രവാസി നിക്ഷേപം കിഫ്‌ബി പോലുള്ള പദ്ധതികളിൽ മുടക്കി എല്ലാ മാസവും ലാഭവിഹിതം നൽകും, ക്ഷേമപദ്ധതി കൂടി ഇതിൽ ലയിപ്പിക്കാനും പദ്ധതിയുണ്ട്

പ്രവാസി ചിട്ടിയിൽ നിന്നും ലഭിക്കുന്ന വരുമാനം കിഫ്ബി ബോണ്ടിൽ നിക്ഷേപിക്കും. ചിറ്റാളന്മാർക്ക് ഏത് കിഫ്ബി പദ്ധതിയിൽ ഇവ നിക്ഷേപിക്കണമെന്ന് നിർദ്ദേശിക്കാം

ഇപ്പോൾ യു.എ.ഇയിൽ മാത്രം ലഭ്യമായ പ്രവാസി ചിട്ടി ഫെബ്രുവരിയിൽ മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും

ഉടൻ തന്നെ ഇത് എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും