sreenivasan

കൊച്ചി: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ശ്രീനിവാസന്റെ ആരോഗ്യനില മെച്ചപ്പെട്ടു. 24 മുതൽ 48 മണിക്കൂർ വരെ ഐ.സിയുവിൽ തുടരുമെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. അദ്ദേഹത്തെ വെന്റിലേറ്ററിൽനിന്നു മാറ്റിയതായും ഭാര്യയോടും സുഹൃത്തുക്കളോടും സംസാരിച്ചതായും അടുത്ത വൃത്തങ്ങൾ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് മോശം അവസ്ഥയായിരുന്നുവെങ്കിലും പിന്നാലെ ശരീരം മരുന്നുകളോട് പ്രതികരിച്ചു.

ഇന്നലെ രാവിലെ 9.30 ഓടെ പാലാരിവട്ടത്തെ സ്റ്റുഡിയോയിൽ ഡബ്ബിംഗിനിടെ നെഞ്ചുവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ട ശ്രീനിവാസൻ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവർത്തനം ദുർബലമായതോടെയാണ് ഇന്റൻസീവ് കൊറോണറി കെയർ യൂണിറ്റിലേക്കു മാറ്റി ഉപകരണ സഹായത്തോടെ ശ്വാസം നൽകിയത്. ശ്വാസകോശത്തിൽ ഫ്‌ലൂയിഡ് നിറഞ്ഞതും നീർക്കെട്ടുണ്ടായതുമാണ് ശ്രീനിവാസന്റെ ആരോഗ്യനിലയെ ബാധിച്ചത്.