kodiyeri-balakrishanan
KODIYERI BALAKRISHANAN

കൊല്ലം: ശബരിമലയിൽ പ്രവേശിച്ച യുവതികളുടെ പട്ടികയിൽ സർക്കാർ ആരുടെയും പേര് എഴുതി ചേർത്തിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കൊല്ലത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത് എത്തിയവരുടെ വിവരങ്ങളാണ് സമർപ്പിച്ചത്. പട്ടിക സംബന്ധിച്ച വിവാദം അപ്രസക്തമാണ്.
പൊതുമേഖലാ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകാൻ കരിമണൽ ഖനനം നടത്തിയേ മതിയാകൂ. സമരം നടത്തുന്നവർ പരിസ്ഥിതി ആഘാത പഠനത്തോട് സഹകരിക്കണം. ഖനനം സംബന്ധിച്ച വി.എസിന്റെ ലേഖനം ദോഷകരമായി കാണേണ്ടതില്ല. കാര്യങ്ങൾ മനസിലാക്കിയാൽ അദ്ദേഹം അങ്ങനെ പറയില്ല. കാര്യങ്ങൾ മനസിലാക്കുമ്പോൾ അദ്ദേഹം തിരുത്തും. ആലപ്പാട്ടുകാർ മാത്രമല്ല കരിമണൽ ഖനന വിരുദ്ധ സമരത്തിൽ പങ്കെടുക്കുന്നത്. നാട്ടുകാർക്കൊപ്പം മറ്റുള്ളവരും സമരരംഗത്തുണ്ട്. അതുകൊണ്ടാകാം മലപ്പുറത്തുകാരാണ് സമരത്തിനു പിന്നിലെന്ന് ഇ.പി. ജയരാജൻ പറഞ്ഞത്.
ബി.ജെ.പിയും പ്രേമചന്ദ്രനും തമ്മിൽ രഹസ്യധാരണയുണ്ട്. യു.ഡി.എഫ് തീരുമാനത്തിനു മുമ്പേ ആർ.എസ്.പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.