stethoscope

തിരുവനന്തപുരം: മോഡേൺ മെഡിസിൻ,​ ആയുഷ് എന്നീ രണ്ട് വിഭാഗങ്ങൾ ഉള്ള ആരോഗ്യ ഡയറക്‌ടറേറ്റിനെ മൂന്നായി വിഭജിക്കുന്ന പുതിയ ആരോഗ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. മോഡേൺ മെഡിസിന് കീഴിലുള്ള ഡയറക്‌ടറേറ്റ് ഒഫ് ഹെൽത്ത് സർവീസിനെയാണ് വിഭജിക്കുന്നത്. രോഗപ്രതിരോധത്തിലൂന്നി പൊതുജനാരോഗ്യം പരിപാലിക്കുക എന്ന ലക്ഷ്യത്തോടെ ഡയറക്‌ടറേറ്റ് ഒഫ് ക്ലിനിക്കൽ സർവ്വീസ് പുതുതായി രൂപീകരിക്കും.

ഡോ. ബി. ഇക്ബാൽ ചെയർമാനായ 17 അംഗ വിദഗ്ദ്ധ സമിതിയാണ് ആരോഗ്യനയത്തിന്റെ കരട് തയാറാക്കിയത്. ആരോഗ്യ രംഗത്തെ വെല്ലുവിളികൾ, പ്രവർത്തന രൂപരേഖ, പൊതുജനാരോഗ്യ സ്ഥാപനങ്ങളുടെ ഘടനയും ഉത്തരവാദിത്തവും, മനുഷ്യ വിഭവശേഷി, രോഗനിർണ്ണയ സേവനങ്ങൾ, മരുന്നുകൾ, ഉപകരണങ്ങൾ, പൊതുജനാരോഗ്യ നിയമങ്ങൾ എന്നിങ്ങനെയാണ് ആരോഗ്യ നയം തരം തിരിച്ചിരിക്കുന്നത്.

പ്രധാന ലക്ഷ്യങ്ങൾ

സ്വകാര്യ ആശുപത്രികൾക്കായി

മരുന്നുകൾ, ഉപകരണങ്ങൾ

ആയുഷിന്

പരാതി പരിഹാര സെൽ

സർക്കാർ ആശുപത്രികളിലെ ജീവനക്കാർക്ക് നേരെയുണ്ടാകുന്ന കൈയേറ്റം,​ രോഗികളുടെ ആരോഗ്യാവകാശ ലംഘനം എന്നിവ സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ സംവിധാനം