പറവൂർ : ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പറവൂർ കാളികുളങ്ങര ക്ഷേത്രത്തിൽ വലിയവിളക്ക് മഹോത്സവം 24 ന് നടക്കും. നാൽപ്പത്തിയൊന്ന് ദിവസത്തെ മഹോത്സവത്തിന് ജനുവരി പതിനാലിന് കൊടിയേറിയ ശേഷം ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കലംപൂജ, തേണ്ട് നിവേദിക്കൽ എന്നി ചടങ്ങുകൾക്ക് ദിവസവും നൂറുകണക്കിന് ഭക്തരാണ് എത്തുന്നത്. ഏഴ് ദിവസത്തെ ആഘോഷ പരിപാടികൾ ഇന്ന് തുടങ്ങും. എല്ലാദിവസവും രാവിലെ ദേവീഭാഗവത പാരായണം, പ്രസാദഊട്ട്, ദീപക്കാഴ്ച, വിശോഷാൽപൂജകൾ എന്നിവ നടക്കും. വൈകിട്ട് 7ന് കഥാപ്രസംഗം - ശ്രീനാരായണ ഗുരുദേവൻ. രാത്രി 9ന് തിരുവാതിരകളി, നാളെ (ചൊവ്വ) വൈകിട്ട് 7ന് പറവൂർ ജ്യോതിസിന്റെ പ്രഭാഷണം, രാത്രി 8.30ന് നൃത്തോത്സവം, 20 ന് വൈകിട്ട് 7ന് ലാലിജൻ മൂവാറ്റുപുഴയുടെ പ്രഭാഷണം, രാത്രി 8ന് ക്ഷേത്രംവക താലം എഴുന്നള്ളിപ്പ്, 21ന് വൈകിട്ട് 7.30ന് ശീതങ്കൻതുള്ളൽ, രാത്രി 9നും 10.30നും താലം എഴുന്നള്ളിപ്പ്, 10ന് കുറത്തിയാട്ടം, 22ന് വൈകിട്ട് 5ന് സംഗീതോത്സവം, രാത്രി 9നും 10നും താലം എഴുന്നള്ളിപ്പ്, 9.30ന് കഥകളി - ഗുരുദേവ മാഹാത്മ്യം, 23ന് വൈകിട്ട് 5ന് നൃത്തോത്സവം, രാത്രി 9ന് താലം എഴുന്നള്ളിപ്പ്, രാത്രി 10ന് കഥകളി - ദക്ഷയാഗം.
വലിയവിളക്ക് മഹോത്സവദിനമായ 24ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് വെളങ്ങനാട്ട് പറ, വൈകിട്ട് 5ന് സാംസ്കാരിക സമ്മേളനം ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി സാന്ദ്രാനന്ദ, വി.ഡി. സതീശൻ എം.എൽ.എ, ടി.കെ. ഉദയഭാനു, പി.എ. ചന്ദ്രിക, നാരായണൻ, ടി.കെ. അശോകൻ, ടി.എ. സജീവ് തുടങ്ങിയവർ സംസാരിക്കും. രാത്രി 9ന് പടയണി, 12.30ന് ഇളനീരാട്ടും വിശേഷാൽപൂജയും ഒന്നിന് പുറത്തേക്കെഴുന്നള്ളിപ്പും താലവും തുടർന്ന് വലിയവിളക്ക് എഴുന്നള്ളിപ്പ്. സ്വാമി വിശുദ്ധാനന്ദ ദീപം തെളിക്കും. പുലർച്ചെ നാലിന് ഗുരുതി, കൊടിയിറക്കൽ, മാർച്ച് മൂന്നിനാണ് നടതുറപ്പ് മഹോത്സവം. രാവിലെ നിർമ്മാല്യദർശനവും ഉച്ചയ്ക്ക് പ്രസാദഊട്ടും വൈകിട്ട് തായമ്പകയും നടക്കും.