michael-jackson

വാഷിംഗ്ടൺ: വിശ്രുത പോപ്പ് ഗായകൻ മൈക്കൾ ജാക്സനെതിരെ ഉയരുന്ന ലൈംഗികാരോപണങ്ങൾ എല്ലാം കളവ്. ജാക്സന്റെ മുൻ കാമുകി ഷാനാ മംഗാത്തലിന്റേതാണ് ഇൗ വെളിപ്പെടുത്തൽ. ജാക്സനുമായി ബന്ധമുണ്ടായിരുന്ന കാലത്തെ അനുഭവങ്ങളുടെ ബലത്തിലാണ് തുറന്നുപറച്ചിൽ. സ്ത്രീകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ജാക്സൻ ഒരിക്കലും കുട്ടികളെ ലൈംഗിക താത്പര്യത്തോടെ സമീപിച്ചിട്ടില്ലെന്ന് ഉറപ്പിച്ചുപറയാൻ കഴിയും എന്നാണ് ഷാന അഭിമുഖത്തിൽ പറഞ്ഞത്. ഇത്തരം ആരോപണങ്ങളാണ് ജാക്സനെ മരണത്തിലേക്ക് തള്ളിവിട്ടതെന്നും അവർ ആരോപിക്കുന്നു.
ഷാനയുടെ വാക്കുകൾ: പ്രണയകാലത്ത് പലപ്പോഴും അദ്ദേഹം എന്നോട് ലൈംഗികച്ചുവയുള്ള പാട്ടുകൾ ഫോണിലൂടെ പാടിയിട്ടുണ്ട്. നേരിട്ടുകാണുമ്പോഴും ഇതുപോലെതന്നെയായിരുന്നു. സ്ത്രീകളോട് ലൈംഗിക താത്പര്യമുള്ള വ്യക്തി തന്നെയാണ് ജാക്സൻ. പീഡനാരോപണങ്ങളെല്ലാം പ്രശസ്തിക്കുവേണ്ടി കുട്ടികളുടെ മാതാപിതാക്കൾ ഉണ്ടാക്കുന്നതാണ്.

ഇക്കാര്യം വിശദീകരിക്കാനും ഷാന തയ്യാർ. പല രക്ഷിതാക്കളും കുട്ടികളെ ജാക്സനോടൊപ്പം കറങ്ങാൻ വിടുമായിരുന്നു. ചിലർ മക്കളെ അദ്ദേഹത്തിന്റെ വീട്ടിൽ അന്തിയുറങ്ങാൻ പോലും അനുവദിച്ചിരുന്നു. ജാക്സന്റെ എതിർപ്പുകളൊന്നും അവർ കാര്യമാക്കാറില്ല.ആരെയും വിഷമിപ്പിക്കാനിഷ്ടമില്ലാത്ത അദ്ദേഹം അധികം എതിർപ്പ് കാണിക്കാറുമില്ല. മുടിഞ്ഞ അസൂയക്കാരാണ് ഇവരിൽ പലരും. മറ്റു കുട്ടികളോട് ജാക്സൻ കൂടുതൽ സ്നേഹം കാണിക്കുന്നുണ്ടെന്ന് കണ്ടാൽ ഇവർ പ്രതികാരം ചെയ്യും. അങ്ങനെയാണ് പീഡനാരോപണങ്ങൾ ഉണ്ടാവുന്നത്-ഷാന പറയുന്നു.
അടുത്തിടെ പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയിൽ കുട്ടികളായിരുന്നപ്പോൾ ജാക്സൻ തങ്ങളെ പീഡിപ്പിച്ചിരുന്നവെന്ന് രണ്ട് യുവാക്കൾ വെളിപ്പെടുത്തിയിരുന്നു.