yechuri-

ന്യൂഡൽഹി : കേന്ദ്ര സർക്കാർ ഇന്നവതരിപ്പിച്ച ഇടക്കാല ബഡ്‌ജറ്റിലുള്ളത് 2014ലേതു പോലെ പൊള്ളയായ വാഗ്‌ദാനങ്ങൾ മാത്രമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 2014ൽ മോദി അധികാരത്തിൽ വന്നപ്പോൾ 10 കോടി തൊഴിൽ സൃഷ്ടിക്കുമെന്നാണ് പറഞ്ഞത്. 100 പുതിയ സ്മാർട്ട്‌ നഗരങ്ങൾ, കർഷക വരുമാനം ഇരട്ടിപ്പിക്കൽ, എല്ലാവരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് നൽകിയത്. ഈ വാഗ്ദാനങ്ങൾ ആവർത്തിക്കുകയാണ് കേന്ദ്രസർക്കാരെന്ന് യെച്ചൂരി പറഞ്ഞു.

തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം ഇത്തവണ വിജയിക്കില്ലന്നും യച്ചുരി പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ തുകയാണ് പ്രതിരോധ മേഖലയ്ക്കായി ബഡ്‌ജറ്റിൽ നീക്കിവെച്ചിരിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

അതേ സമയം എല്ലാ വിഭാഗങ്ങളേയും പരിഗണിച്ചുകൊണ്ടുള്ള മികച്ച ബഡ്‌ജറ്റാണ് ഇത്തവണത്തേതെന്ന് ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ പറഞ്ഞു.