news

1. എന്‍ഡോസല്‍ഫാന്‍ ദുരിത ബാധിതരുടെ സമരത്തെ വിമര്‍ശിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരരീതി ശരിയല്ല. സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണ്. സമരം തുടരുന്നതിന്റെ ലക്ഷ്യം അറിയില്ലെന്നും മന്ത്രി. മന്ത്രിയുടെ പ്രതികരണം കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാന്‍ സമരസമിതി തീരുമാനിച്ചതിന് പിന്നാലെ

2. ആരോഗ്യമന്ത്രിയുടെ വിമര്‍ശനം തള്ളി പട്ടിണി സമരം നടത്തുന്ന സാമൂഹിക പ്രവര്‍ത്തക ദയാബായി. സമരം ശരിയാണോ എന്ന് മനസാക്ഷിയുണ്ടെങ്കില്‍ മന്ത്രി ചിന്തിക്കട്ടെ. കുറ്റബോധം കൊണ്ടാണ് മന്ത്രിയുടെ പ്രതികരണമെന്നും ദയാബായി. എന്‍ഡോസല്‍ഫാന്‍ സമരത്തിന്റെ അഞ്ചാം ദിവസമായ നാളെ ക്ലിഫ് ഹൗസിലേക്ക് സമരസമിതി സങ്കട യാത്ര നടത്തും. ഇരകളെ നിശ്ചയിക്കുന്നതില്‍ അതിര്‍ത്തികള്‍ ബാധകമാക്കരുത് എന്നും ആവശ്യം

3. സഹായത്തിന് അര്‍ഹരായവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നത് വരെ സമരം തുടരും. എന്‍ഡോസല്‍ഫാന്‍ ബാധിതരായ എട്ട് കുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘം സെക്രട്ടേറിയേറ്റിന് മുന്നില്‍ പട്ടിണി സമരം ആരംഭിച്ചത് കഴിഞ്ഞ 30ന്. ദുരിതബാധിതര്‍ സമരം നടത്തുന്നത് സുപ്രീംകോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവര്‍ക്കും നല്‍കുക, കടങ്ങള്‍ എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ച്

4 തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ശക്തമാകവേ കോണ്‍ഗ്രസില്‍ സീറ്റ് തര്‍ക്കം രൂക്ഷമാകുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം എതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന പലപ്പോഴും കിട്ടുന്നില്ല. വരുന്ന തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും പുതു മുഖങ്ങള്‍ക്കും 5 സീറ്റുകള്‍ നല്‍കണമെന്ന് ആവശ്യം

5 സ്ഥാനര്‍ത്ഥി നിര്‍ണയത്തിന് ദേശീയ നേതൃത്വം നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിക്കണം. അല്ലാതെ ഉള്ള തീരുമാനത്തെ എതിര്‍ക്കും. വീതം വയ്പ്പ് നടത്തി ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന സാഹചര്യം ഇത്തവണ ഉണ്ടാകരുതെന്നും ഡീന്‍. എറണാകുളത്ത് അടക്കം യുവാക്കളെ മത്സരിപ്പിക്കണം എന്ന ആവശ്യം സംസ്ഥാന സമിതിയിലും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തിനെ അറിയിക്കാനും തീരുമാനം

6. പൊലീസ് സേനയിലെ അഴിച്ചുപണിക്ക് പിന്നാലെ തരം താഴ്ത്തിയ നടപടിക്ക് എതിരെ ഹൈക്കോടതി സമീപിക്കാന്‍ ഒരുങ്ങി ഡിവൈ.എസ്.പിമാര്‍. തിങ്കളാഴ്ച ഹൈക്കാടതിയില്‍ ഹര്‍ജി നല്‍കാന്‍ തീരുമാനം. തരംതാഴ്ത്തിയ നടപടി ചട്ട വിരുദ്ധമെന്ന് ആരോപണം. അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ഇല്ലെന്ന വാദം മുന്‍കാല പ്രാബല്യമില്ലാത്തതെന്ന്. സ്ഥാനക്കയറ്റം കിട്ടിയത് നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പെന്നും ഡിവൈ.എസ്.പി മാര്‍

7. തിരഞ്ഞെടുപ്പിന് മുന്നോടിയായി ആയിരുന്നു സേനയിലെ സ്ഥലമാറ്റം. അച്ചടക്ക നടപടി നേരിട്ട 12 ഡിവൈ.എസ്.പിമാരെ ആണ് സി.ഐമാരായി തരംതാഴ്ത്തിയത്. പകരം 26 സി.ഐമാര്‍ക്ക് സ്ഥാനക്കയറ്റം. 63 ഡിവൈ.എസ്.പിമാര്‍ക്കും 11 എസ്.പിമാര്‍ക്കുമാണ് സ്ഥലമാറ്റം. സംസ്ഥാനത്ത് ഇത്രയും ഉന്നത ഉദ്യോഗസ്ഥരെ തരംതാഴ്ത്താനുള്ള ശുപാര്‍ശ ലഭിക്കുന്നത് ഇത് ആദ്യം

8. മദ്യ നയത്തില്‍ സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സി.ബി.സി. സംസ്ഥാനത്ത് മദ്യ നിരോധനം നടപ്പിലാക്കണമെന്ന് കെ.സി.ബി.സി. മദ്യവര്‍ജനത്തിന് നടപടി സ്വീകരിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം സര്‍ക്കാര്‍ പാലിക്കുന്നില്ലെന്ന് ആരോപണം. മദ്യ നിരോധനവും ബോധവത്ക്കരണവും നടത്തി മദ്യവിമുക്ത കേരളം നിര്‍മ്മിക്കണമെന്നും ആവശ്യം.

9. പഞ്ചായത്തുകളെ നഗരസ്വഭാവമുളളതായി കണക്കാക്കി മദ്യശാലകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയത് പ്രകടന പത്രികയ്ക്ക വിരുദ്ധമാണ്. പ്രതിവര്‍ഷം 10 ശതമാനം ബെവ്‌കോ ഔട്‌ലെറ്റുകള്‍ പൂട്ടാനുളള തീരുമാനം അട്ടിമറിക്കപ്പെട്ടു എന്നും വിമര്‍ശനം. മദ്യനിരോധന വിഷയത്തിലെ പ്രതിപക്ഷത്തിന്റെ ആത്മാര്‍ഥതയെയും സര്‍ക്കുലര്‍ ചോദ്യം ചെയ്യുന്നു. സര്‍ക്കാരിന് എതിരായ വിമര്‍ശനങ്ങള്‍ മദ്യവിരുദ്ധ ഞായര്‍ ആചരത്തിന്റെ ഭാഗമായി കെ.സി.ബി.സി മദ്ധ്യവിരുദ്ധ കമ്മിഷന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍

10 സാമ്പത്തിക തട്ടിപ്പ് കേസില്‍ റോബര്‍ട്ട് വാദ്രയ്ക്ക് ഇടക്കാല ജാമ്യം. ഡല്‍ഹി പട്യാല ഹൗസ് കോടതി വാദ്രയ്ക്ക് ജാമ്യം അനുവദിച്ചത് ഈ മാസം 16 വരെ. ചോദ്യം ചെയ്യലിനായി ബുധനാഴ്ച എന്‍ഫോഴ്സ്‌മെന്റ് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം. അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കുമെന്ന് കോടതിയെ അറിയിച്ച് വാദ്ര. വിവാദ ആയുധ ഇടപാടില്‍ സഞ്ജയ് ഭണ്ഡാരി വഴി കള്ളപ്പണം ഉപയോഗിച്ച് ലണ്ടനില്‍ വാദ്ര സ്വത്തുകള്‍ വാങ്ങിയെന്ന് എന്‍ഫോഴ്സ്‌മെന്റ് കണ്ടെത്തിയിരുന്നു

11.കേസില്‍ വാദ്രയുടെ സഹായിയായ മനോജ് അറോറയെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് അറോറ കോടതിയെ സമീപിച്ചിരുന്നു. ഈ മാസം 6 വരെ അറോറയ്ക്ക് കോടതി സംരക്ഷണം നല്‍കിയിട്ടുണ്ട്. വാദ്ര മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത് ഈ സാഹചര്യത്തില്‍