തിരുപ്പതി: ആന്ധ്രപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ വൻ മോഷണം. ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിൽ നിന്നുമാണ് മൂന്ന് വിഗ്രഹങ്ങൾ മോഷണം പോയത്. ശനിയാഴ്‌ച രാത്രിയാണ് മോഷണം നടന്നത്. വിവരം അറിഞ്ഞതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 528 ഗ്രാം തൂക്കമുള്ള ഗോവിന്ദ രാജ സ്വാമി കിരീടം, 408 ഗ്രാമുള്ള ശ്രീദേവി-ഭൂദേവി കിരീടവുമാണ് മോഷണം പോയത്. വെെകുന്നേരത്തെ നിവേദ്യത്തിന് ശേഷം ക്ഷേത്രകവാടം അടച്ചിട്ടിരുന്നു. തുടർന്ന് അരമണിക്കൂർ കഴിഞ്ഞ് തുറപ്പോഴാണ് കിരീടം മോഷണം പോയതറിയുന്നത്. അന്വേഷത്തിനായി ആറംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് കെ.കെ.എൻ അൻപുരാജൻ പറഞ്ഞു.
തിരുപ്പതിയിലെ വളരെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് ഗോവിന്ദരാജ സ്വാമി ക്ഷേത്രം. ഇന്ത്യയിലെ ഏറ്റവും പൗരാണികമായ ക്ഷേത്രം എന്ന പേരും ഈ ക്ഷേത്രത്തിനുണ്ട്. വെങ്കടാദ്രി കുന്നിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തിരുമലയിലെ ഏഴ് കുന്നുകളിലൊന്നാണിത്. എല്ലാ ദിവസവും ഒരു പുതിയ വിശുദ്ധമായ ദോത്തിയും സാരിയും സ്വാമിയെ അണിയിക്കുന്നതാണ് ഇവിടുത്തെ ഒരു പ്രധാന ചടങ്ങ്. പുതിയതായി വിവാഹം കഴിച്ച, പൂജ നടത്തുന്ന ദമ്പതികളാണ് ഇത് സമർപ്പിക്കുന്നത്. സ്വാമിയുടെ മുന്നിലുള്ള ദീപങ്ങൾ ആയിരക്കണക്കിന് വർഷങ്ങളായി കത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ, ഇത് എന്നാണ് തെളിച്ചത് എന്ന് ആർക്കും അറിയില്ല.