rape-victime

കണ്ണൂർ: കണ്ണൂരിൽ ലെെംഗിക പീഡനത്തിനിരായ വിദ്യാർത്ഥിനികളിൽ ചിലർ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പൊലീസ് റിപ്പോർട്ട്. ജില്ലയിൽ പീഡനക്കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിനികളിൽ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. ലഹരിമരുന്നും മൊബെെൽ ഫോണും നൽകിയാണ് പീഡിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു

പറശ്ശിനിക്കടവ് പീഡനത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. പറശ്ശിനിക്കടവിൽ പീഡനത്തിനിരായ പെൺകുട്ടിയും അതേ സ്കൂളിലെ മറ്റ് പെൺകുട്ടികളും കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടികൾക്കെതിരെയുള്ള ലെെംഗിക ചൂഷണങ്ങൾ വർദ്ധിച്ചുവരികയാണെന്നും പിതാവ് അടക്കമുള്ള ബന്ധുക്കളും ഇതിൽ പങ്കാളിയാവുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കണ്ണൂർ ഡി.വൈ.എസ്‌.പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. നവംബർ 13നാണ് പത്താംക്ലാസ് വിദ്യാർത്ഥിനിയെ പ്രതികൾ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.