kcbc

കൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള മാർഗരേഖ കെ.സി.ബി.സി പുറത്തിറക്കി. പ്രായപൂർത്തിയാകാത്ത കുട്ടികളെ പള്ളികളിലോ വെെദികർക്കൊപ്പമോ താമസിപ്പിക്കരുതെന്നും ലൈംഗികാതിക്രമം ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണമെന്നും മാർഗരേഖയിൽ പറയുന്നു. ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന തമാശകളിൽ നിന്ന് വൈദികരോട് വിട്ട് നിൽക്കാനും മാർഗരേഖയിൽ നിർദ്ദേശിക്കുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ അടക്കം ഉൾപ്പെട്ട ലൈംഗിക പീഡന പരാതികളുടെ പശ്ചാത്തലത്തിലാണ് കേരള കാത്തലിക് ബിഷപ്പ് കൗൺസിലിന്റെ നടപടി.

കൊച്ചിയിൽ ഈയിടെ സമാപിച്ച സിറോ മലബാർ സഭ സിനഡും ലൈംഗിക അതിക്രമങ്ങൾ തടയാൻ സഭയിൽ വൈദികരും വിശ്വാസികളും ഉൾപ്പെട്ട പരാതിപരിഹാര സെൽ രൂപീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. സാധാരണ മെത്രാൻമാർക്കാണ് മാർഗരേഖ നൽകാറുള്ളതെങ്കിലും ഇത്തവണ സഭയിലെ മുഴവൻ വൈദികർക്കും വിശ്വാസികൾക്കും ഇടയിൽ മാർ‍ഗരേഖ നൽകാനാണ് തീരുമാനം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങളിൽ സഭാനിയമപ്രകാരം കർശന നടപടി വേണം. ലൈംഗിക അതിക്രമ കേസുകളിൽ പൊലീസ് അന്വേഷണവുമായി സഹകരിക്കണമെന്നും രേഖയിൽ പറയുന്നു. പീഡനത്തിനിരയാകുന്നവരോട് സഭയിലുള്ളവർ അനുഭാവപൂർവ്വമായ നടപടിയാണ് സ്വീകരിക്കണ്ടതെന്നും മാർഗരേഖയിൽ ചൂണ്ടികാട്ടുന്നു.

ബി.ജെ.പി അടുത്ത കാലത്തൊന്നും കേരളത്തിൽ ഭരണത്തിലെത്തില്ല: ഒ രാജഗോപാൽ