തിരുവനന്തപുരം: മഹാപ്രളയത്തിൽ കേരളത്തിന്റെ രക്ഷകരായ മത്സ്യത്തൊഴിലാളികളെ സമാധാന നൊബൽ പുരസ്കാരത്തിന് ശശി തരൂർ എം.പി നാമനിർദ്ദേശം ചെയ്തു. മത്സ്യത്തൊഴിലാളികളെ നാമനിർദ്ദേശം ചെയ്തുകൊണ്ടുള്ള കത്ത് തരൂർ ട്വീറ്റ് ചെയ്തു.
ജനാദിപത്യ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾക്ക് സമാധാന നൊബലിന് വ്യക്തികളെയോ സംഘടനകളെയോ നോമിനേറ്റ് ചെയ്യാൻ കഴിയും. ഈ സാദ്ധ്യത പ്രയോജനപ്പെടുത്തിയാണ് തരൂരിന്റെ നാമനിർദ്ദേശം. ഫെബ്രുവരി ഒന്നാം തീയതിയായിരുന്നു നൊബൽ നാമനിർദ്ദേശത്തിനുള്ള അവസാന ദിവസം.
പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിനാണ് തരൂർ മത്സ്യത്തൊഴിലാളികളെ നാമനിർദ്ദേശം ചെയ്തത്. നോർവീജിയൻ നൊബൽ കമ്മിറ്റി ചെയർമാൻ ബെറിറ്റ് റെയിസ് ആൻഡേഴ്സണ് എഴുതിയ കത്തിൽ തരൂർ മത്സ്യത്തൊഴിലാളികളുടെ ത്യാഗത്തെയും കർമ്മോത്സുകതയെയും അഭിനന്ദിച്ചു. മത്സ്യത്തൊഴിലാളികൾക്ക് അവാർഡ് നൽകുന്നത് നൊബൽ പ്രതിനിധാനം ചെയ്യുന്ന മാനുഷിക മൂല്യങ്ങൾക്ക് യോജിച്ചതാണെന്നും തരൂർ കത്തിൽ പറയുന്നു.
My letter to the Nobel Peace Prize Committee nominating the fishermen of Kerala for this year's Peace Prize in recognition of their courageous service & sacrifice during the #KeralaFloods of 2018: pic.twitter.com/xtPLrTnQBT
— Shashi Tharoor (@ShashiTharoor) February 6, 2019