modi-

കൊൽക്കത്ത : കള്ളൻമാരായ പൊലീസ് ഉദ്യോഗസ്ഥർക്ക് വേണ്ടി സത്യാഗ്രഹം നടത്തിയ ആദ്യമുഖ്യമന്ത്രിയാണ് മമതാ ബാനർജിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് കേസിൽ കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ ആരോപണം. രാജ്യചരിത്രത്തിൽ ആദ്യമായാണ് പകലും രാത്രിയുമായി ഒരു മുഖ്യമന്ത്രി കള്ളന്മാരെ സംരക്ഷിക്കാനായി ധർണയിരുന്നതെന്നും മോദി പരിഹസിച്ചു.

ജൽപായ്ഗുഡിയിൽ 1938 കോടി രൂപയുടെ ദേശീയപാത പദ്ധതിക്ക് തറക്കല്ലിടാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലെത്തിയത്. മമത ബാനർജിയുടേത് കമ്മ്യൂണിസ്റ്റ് ദുർഭരണത്തിന്റെ രണ്ടാം ഭാഗമാണ്.
ത്രിപുരയിൽ ചെങ്കൊടി പിഴുതെറിഞ്ഞതുപോലെ ബംഗാളിലും ബി.ജെ.പി ചരിത്രമെഴുതുമെന്ന് മോദി പറഞ്ഞു.

ജനങ്ങളെ സിൻഡിക്കേറ്റുകൾക്ക് വിട്ടുകൊടുത്ത് മമത പ്രധാനമന്ത്രിയാകാൻ ശ്രമിക്കുകയാണ്. ബംഗാളിൽ ക്രമസമാധാനം തകർന്നു. യുവാക്കൾ തൊഴിലുതേടി നാടുവിടുകയാണ്. മമത സർക്കാർ നുഴഞ്ഞുകയറ്റക്കാരെ സ്വാഗതം ചെയ്യുകയാണ്. മമതയ്ക്ക് ഭയം ബംഗാളിലെ ജനങ്ങളെയാണെന്നും മോദി പറഞ്ഞു.