justice-kamal-pasha

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയെ എതിർക്കുന്നവരെ രൂക്ഷമായി വിമർശിച്ച് ജസ്റ്റ‌ി‌സ് കമാൽ പാഷ. ശബരിമലയിൽ സുപ്രീംകോടതിയുടെ വിധി നടപ്പാക്കാൻ തന്ത്രിയുടെ അടുത്തേക്ക് പോകേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് ജസ്റ്റിസ് കെമാൽ പാഷ. സുപ്രീംകോടതിയുടെ വിധിയെ വക്രീകരിച്ച് ചിലർ മതധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശബരിമല സ്ത്രീ പ്രവേശനം പോലുള്ള വിഷയങ്ങളിൽ ഹൈക്കോടതിയും സുപ്രീംകോടതിയുമാണ് തീരുമാനമെടുക്കുന്നത്. മന്ത്രിയോ തന്ത്രിയോ മുക്രിയോ ഒന്നുമല്ല ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. കോടതിക്ക് മാത്രമേ ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശം ഉള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

കോടിതി വിധി പ്രഖ്യാപിച്ച ശേഷം അത് അനുസരിക്കില്ല എന്ന കാഴ്ചപ്പാടിന്റെ അർത്ഥം എന്താണെന്നും അദ്ദേഹം ചോദിച്ചു. വിധിയെ തടസപ്പെടുത്താൻ ശ്രമിക്കുന്നത് ആൾക്കൂട്ട ഭീകരതയാണെന്നും ജസ്റ്റ‌ി‌സ് കെമാൽ പാഷ വ്യക്തമാക്കി.