ravi

ന്യൂഡൽഹി: റാഫേൽ അഴിമതിയിൽ പുതിയ തെളിവുകൾ പുറത്തുവിട്ട കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി രംഗത്തെത്തി. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് രാഹുൽ ഗാന്ധിക്കെതിരെ രംഗത്തെത്തിയത്.

രാഹുൽ ഗാന്ധി മറ്റു വിമാന കമ്പനികൾക്കുവേണ്ടി വക്കാലത്ത് ഏറ്റെടുത്തിരിക്കുകയാണ്. എയർബസ് കമ്പനി ഉദ്യോഗസ്ഥന്റെ ഇ-മെയിൽ എങ്ങനെയാണ് രാഹുൽ ഗാന്ധിക്ക് കിട്ടിയതെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു. യു.പി.എ സർക്കാരിന്റെ കാലത്തെ പല ഇടപാടുകളുമായി ബന്ധപ്പെട്ട് എയർബസ് കമ്പനി തന്നെ സംശയത്തിന്റെ നിഴലിലാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

ഡൽഹിയിൽ നടത്തിയ വാ‌ർത്താ സമ്മേളനത്തിലാണ് റാഫേൽ കരാറിലെ പുതിയ തെളിവായ എയർബസ് ഉദ്യോഗസ്ഥന്റെ മെയിൽ രാഹുൽ ഗാന്ധി പുറത്ത് വിട്ടത്. ഇന്ത്യയും ഫ്രാൻസും തമ്മിൽ ധാരണാപത്രം ഒപ്പിടുന്നതിന് മുൻപ് തന്നെ അംബാനിക്ക് കരാറിനെ കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നെന്നും,​ പ്രധാനമന്ത്രി നരേന്ദ്രമോദി അനിൽ അംബാനിയുടെ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

Union Law Minister Ravi Shankar Prasad: Rahul Gandhi is working as a lobbyist for competitive aircraft supplier companies. From where did he get the email of Airbus? Airbus itself is under clouds for deals during UPA regime pic.twitter.com/3PFpcM6nDJ

— ANI (@ANI) February 12, 2019