1. കാസര്‍കോട്ടെ ഇരട്ട കൊലപാതകത്തില്‍ നിലപാട് അറിയിച്ച് രാഷ്ട്രീയ നേതാക്കള്‍. സംഭവത്തില്‍ മുഖ്യമന്ത്രി മൗനം പാലിച്ചപ്പോള്‍, പ്രതികളെ സി.പി.എം സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തും. സമാധാന ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല എന്നും പ്രതികരണം. കൊലപാതകത്തെ അപലപിച്ച് പാര്‍ട്ടി കേന്ദ്ര നേതൃത്വവും
2. സംഭവത്തെ ശകതമായി അപലപിക്കുന്നു എന്ന് പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. സംഭവത്തില്‍ സി.പി.എമ്മിനെ പരോക്ഷമായി തള്ളി മന്ത്രി ഇ. ചന്ദ്രശേഖരന്‍. നടന്നത്, അതിദാരുണമായ സംഭവം. വകതിരിവ് ഇല്ലായ്മ ഉണ്ടായിടത്ത് തിരുത്തല്‍ വേണം ആയിരുന്നു. വകതിരിവ് ഇല്ലായ്മ എവിടെ ഉണ്ടായെന്ന് എല്ലാവര്‍ക്കും അറിയാം എന്നും കൂട്ടിച്ചേര്‍ക്കല്‍
3. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ കടുത്ത പ്രതിഷേധം അറിയിച്ച് കോണ്‍ഗ്രസ്. കൊലപാതകം ഞെട്ടിച്ചു എന്ന് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലയാളികളെ നിയമത്തിനു മുന്നില്‍ എത്തിക്കും വരെ വിശ്രമം ഇല്ലെന്നും പ്രതികരണം. കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ കൊലപാകത്തെ യു.ഡി.എഫ് നേരിടും എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകം ആസൂത്രിതം എന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപള്ളി രാമചന്ദ്രനും അധികാരത്തിന്റെ തണലില്‍ എന്തും ചെയ്യാം എന്ന അഹങ്കാരമാണ് സി.പി.എമ്മിനെന്ന് ഉമ്മന്‍ചാണ്ടിയും
4. കാസര്‍കോട് പെരിയയിലെ ഇരട്ട കൊലപാതക കേസില്‍ കസ്റ്റഡിയില്‍ എടുത്ത രണ്ട് പ്രതികളുടേയും ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതായി പൊലീസ്. രണ്ട് ബൈക്കുകള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ക്രൈംബ്രാഞ്ചിനെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു എന്നും പൊലീസ്. പ്രതികളെ പിടികൂടാന്‍ കര്‍ണാടക പൊലീസിന്റെ സഹായം തേടി ഡി.ജി.പി ലോക്നാഥ് ബെഹ്റ. കര്‍ണാടക പൂര്‍ണ സഹായം വാഗ്ദാനം ചെയ്തതായി വിവരം
5. കൊല്ലപ്പെട്ട കൃപേഷിന്റെ പരാതിയില്‍ നേരത്തെ ബേക്കല്‍ പൊലീസ് കേസ് എടുത്തിരുന്നു. സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി തനിക്ക് വധ ഭീഷണി ഉണ്ട് എന്ന് ആയിരുന്നു കൃപേഷിന്റെ പരാതി എന്നും പൊലീസ്. കാസര്‍കോട്ടത് രാഷ്ട്രീയ കൊലപാതകം എന്ന് സ്ഥിരീകരിച്ച് എഫ്.ഐ.ആര്‍. കൃത്യത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകര്‍ എന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്
6. കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പുറത്തു വന്നു. കൊടുവാള്‍ പോലെയുള്ള മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവുകള്‍ ആണ് ഇരുവരുടേയും മരണ കാരണം. ശരത് ലാലിന് കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റു. ഇരുകാലുകളിലും അഞ്ച് വെട്ടുകളുണ്ട്. മൂര്‍ദ്ധാവില്‍ ആഴത്തിലുള്ള ഒറ്റവട്ടേറ്റ കൃപേഷ് സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു
7. സോളാര്‍ കേസില്‍ സരിത എസ് നായര്‍ക്ക് ആശ്വാസം. സോളാര്‍ ഉപകരണ ഇടപാടുമായി ബന്ധപ്പെട്ട് വ്യവസായി ടി.സി മാത്യുവിനെ കബളിപ്പിച്ച കേസില്‍ സരിതാ നായരെയും ബിജു രാധാകൃഷ്ണനെയും തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു. സോളാര്‍ ഉപകരണത്തിന്റെ മൊത്ത വിതരണ അവകാശം നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് തിരുവനന്തപുരം ടി.സി മാത്യുവില്‍ നിന്ന് ഒരു കോടി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത് എന്നാണ് കേസ്
8. ഇരുവര്‍ക്കും എതിരായ സാമ്പത്തിക തട്ടിപ്പ് തെളിയിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്നും വിശ്വാസ വഞ്ചന മാത്രമ തെളിയിക്കാന്‍ ആയിട്ടുള്ളൂ എന്നും കോടതി നിരീക്ഷണം. ഇത് സിവില്‍ തര്‍ക്കം മാത്രം ആണെന്നും കോടതി വിലയിരുത്തല്‍. 2013-ല്‍ ആണ് തട്ടിപ്പ് നടന്നത്. അതേസമയം, ഉമ്മന്‍ചാണ്ടിയുടെ വ്യാജ കത്ത് കാണിച്ച് പലരുടെയും കയ്യില്‍ നിന്ന് പണം തട്ടിയെന്ന ബിജു രാധാകൃഷ്ണന് എതിരായ കേസില്‍ നാളെ സി.ജെ.എം കോടതി വിധി പറയും
9. കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദം തുടങ്ങി. ഇന്ത്യയ്ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരായി. പാകിസ്ഥാന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം എന്ന് സാല്‍വെ. കുല്‍ഭൂഷണ്‍ ജാദവിന് എതിരെ പാക് സൈനിക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണം എന്നാണ് ഇന്ത്യയുടെ ആവശ്യം. കുല്‍ഭൂഷണ്‍ ജാദവിന് കോണ്‍സുലാര്‍ ബന്ധം പാകിസ്ഥാന്‍ നിഷേധിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം ആണെന്നും ഇന്ത്യ
10. കേസില്‍ പാകിസ്ഥാന്റെ വാദം നാളെ നടക്കും. പാകിസ്ഥാനു വേണ്ടി ഹാജരാവുക, മുതിര്‍ന്ന അഭിഭാഷകന്‍ ബാരിസ്റ്റര്‍ ഖവാര്‍ ഖുറേഷി. മുസ്ലീം പേരിലെടുത്ത പാസ്‌പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ടെന്നും, ബലൂചിസ്ഥാനില്‍ ചാര പ്രവര്‍ത്തനത്തിന് എത്തിയെന്നതിന് തെളിവുണ്ടെന്നും ആകും പാകിസ്ഥാന്റെ വാദം. വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ ആയ കുല്‍ഭൂഷണ്‍ ജാദവിന് ചാരവൃത്തി ആരോപിച്ച് പാക് പട്ടാള കോടതി വധശിക്ഷ വിധിച്ചത് 2017 ഏപ്രിലില്‍
11. അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളുമായി ഇന്ത്യ. കശ്മീരിലെ പൂഞ്ചില്‍ നിന്ന് പാകിസ്ഥാനിലെ റവാന്‍ കോട്ടിലേക്കുള്ള ബസ് സര്‍വീസ് നിറുത്തിവച്ചു. ഇതുവഴിയുള്ള വ്യാപാരവും മരവിപ്പിച്ചു. ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ഇന്ത്യയിലെ ഹൈക്കമ്മിഷണറെ പാകിസ്ഥാന്‍ തിരികെ വിളിച്ചു. ഹൈക്കമ്മിഷണര്‍ സുഹൈല്‍ മുഹമ്മദിനെ ആണ് തിരിച്ചു വിളിച്ചത് എന്ന് പാക് വിദേശകാര്യ മന്ത്രാലയം
12. അതേസമയം, പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ മുഖ്യ സുത്രധാരനെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിനിടെ സുരക്ഷാ സേന വകവരുത്തിയത്, ജെയ്‌ഷെ മുഹമ്മദ് ഭീകരനും സൂത്രധാരനില്‍ ഒരാളും ആയ കമ്രാനെ. ഇയാള്‍ക്ക് ഒപ്പം മറ്റൊരു ഭീകരനും സൈനിക നടപടിയില്‍ കൊല്ലപ്പെട്ടു എന്ന് റിപ്പോര്‍ട്ട്