സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന സന്ദേശം എന്ന ചിത്രത്തെക്കുറിച്ച് യുവ തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരൻ തന്റെ വിയോജിപ്പ് തുറന്നു പറഞ്ഞിരുന്നു. സന്ദേശം എന്ന ചിത്രം യാതൊരു സന്ദേശവും നൽകുന്നില്ലെന്നും അതൊരു അരാഷ്ട്രീയ സിനിമയാണെന്നുമാണ് ശ്യാം പുഷ്ക്കരന്റെ അഭിപ്രായം. എന്നാൽ ഇതിനെതിരെ നടൻ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്.
അജ്ഞാത ശവം എറ്റെടുത്ത് ഹർത്താൽ നടത്തിയത് നടത്തിയത് അറിഞ്ഞില്ലേ എന്നാണ് ഹരീഷ് പേരടി ചോദിക്കുന്നത്. ഇതുതന്നെയാണ് സന്ദേശം സിനിമയുടെ രാഷ്ട്രീയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒരു അജ്ഞാത ശവത്തെ എറ്റെടുത്ത് ഇവിടെ ഈ വർഷം ഒരു ഹർത്താൽ നടന്നത് ശ്യാം പുഷ്ക്കരൻ അറിഞ്ഞില്ലേ ?. അതാണ് സന്ദേശം സിനിമയുടെ രാഷ്ട്രീയം- ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തിയ ഹർത്താലിനെക്കുറിച്ചാണ് ഹരീഷ് പേരടിയുടെ പറഞ്ഞത്. സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെ.പി സമരപ്പന്തലിന് സമീപത്ത് തീകൊളുത്തി മരിച്ച വേണുഗോപാലൻ നായരെ രക്തസാക്ഷിയാക്കി മാറ്റിയിരുന്നു. ശബരിമല വിഷയത്തിൽ പ്രതിഷേധക സൂചകമായിട്ടാണ് വേണുഗോപാലൻ നായർ മരിച്ചെതെന്നാണ് ബി.ജെ.പിയുടെ വാദം. ഇതേ തുടർന്ന് കേരളത്തിൽ ഹർത്താൽ ആചരിക്കുകയും ചെയ്തു. എന്നാൽ മരിച്ചയാൾക്ക് ബി.ജെ.പിയുമായി യാതൊരുവിധ ബന്ധവുമില്ലെന്നും സമൂഹത്തോട് വെറുപ്പായത് കൊണ്ടാണ് മരിക്കുന്നതെന്നും പിന്നീട് തെളിഞ്ഞു.
കുമ്പളങ്ങി നൈറ്റ്സിന്റെ തിരക്കഥാകൃത്തായ ശ്യാംപുഷ്കരൻ ഒരു അഭിമുഖത്തിലാണ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. സന്ദേശം യാതൊരു സന്ദേശവും നൽകുന്നില്ലെന്നും അതൊരു അരാഷ്ട്രീയ സിനിമയാണ്. സിനിമ വിദ്യാർത്ഥി രാഷ്ട്രീയത്തിന് എതിരായായാണ് സംസാരിക്കുന്നത്. താൻ വിദ്യാർത്ഥി രാഷ്ട്രീയത്തെ അനുകൂലിക്കുന്ന വ്യക്തിയാണെന്നും, കുട്ടികൾക്ക് ഏതെങ്കിൽ രാഷ്ട്രീയം ഉണ്ടായിരിക്കേണ്ടതാണെന്നും ശ്യാം വ്യക്തമാക്കി