താനെ: ഒളിക്കാമറയിൽ കുളിസീൻ പകർത്തിയ ഐ.ടി വിദ്യാർത്ഥിയെ പൊലീസ് പിടികൂടി. ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ച് യുവതി നൽകിയ പരാതിയെ തുടർന്നാണ് അവിനാഷ് കുമാർ യാദവ് എന്ന ഐ.ടി വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ‌് ചെയ്തത്. മുംബൈ താനെയിലെ ഒരു ഫ്ലാറ്റിലാണ് സംഭവം.
രാത്രിയിൽ കുളിച്ചു കൊണ്ടിരുന്നപ്പോഴാണ് കുളിമുറിയുടെ ജനാലയിൽ ഒരു മൊബൈൽഫോൺ യുവതിയുടെ ശ്രദ്ധയിൽപെട്ടത്. ഭയന്നു വിറച്ച ഇവർ ഉടൻ തന്നെ ഭർത്താവിനെ വിവരമറിയിച്ചു. സംഭവം എല്ലാവർക്കും മനസിലായെന്നുറപ്പായതോടെ അവിനാഷ് ഓടിപ്പോവുകയായിരുന്നു. ഫോൺ പിടികൂടാനായി എത്തിയപ്പോൾ അവിനാഷ് ഓടിപ്പോകുന്നത് യുവതിയുടെ ഭർത്താവ് കാണുകയും ചെയ്തു.
സംഭവം അറിഞ്ഞതിന് പിന്നാലെ പ്രദേശവാസികൾ ഒത്തുകൂടി അവിനാഷിനെ പിടികൂടുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് എത്തി ഇയാളുടെ ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. ഫോൺ പരിശോധിച്ച പൊലീസുകാരും പ്രദേശവാസികളും അക്ഷരാർത്ഥത്തിൽ ഞെട്ടി. യുവതി താമസിക്കുന്ന ഫ്ലാറ്റിലെ തന്നെ പലരുടെയും കുളിസീനുകൾ ഫോണിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇതിന് പുറമമെ ഇയാളുടെ ഫോണിൽ നിരവധി അശ്ലീല വീഡിയോകളും ചിത്രങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.