jet-fight

ന്യൂഡൽഹി: ഫെബ്രുവരി 14നാണ് ഉച്ച തിരിഞ്ഞ് നാം അടങ്ങുന്ന ഇന്ത്യൻ ജനത കേട്ട വാർത്ത ഹൃദയത്തെ പിളർക്കുന്നതായിരുന്നു. പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടന ഭീരുത്വപരമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ചാവേർ ആക്രമണത്തിലൂടെ ഇന്ത്യയുടെ 40 വീരജവാന്മാരെയാണ് വിസ്‌മൃതിയിലാക്കിയത്. അന്നുതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിലെ ഓരോ പൗരനും പറയാൻ ആഗ്രഹിച്ച വാക്കുകൾ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് തക്കതായ മറുപടി ലഭിച്ചിരിക്കും. അതുതന്നെയാണ് ഇന്ത്യൻ വ്യോമസേനയിലെ ചുണക്കുട്ടികൾ ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നതും.

IAF Sources: 1000 Kg bombs were dropped on terror camps across the LoC https://t.co/jpC2w5f8X7

— ANI (@ANI) February 26, 2019


ഇന്ന് പുലർച്ചെ 3.30നാണ് പാകിസ്ഥാനിലെ പ്രാധനഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്ത് തരിപ്പണമാക്കിയത്. 12 മിറാഷ് 2000 വിമാനങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യ മറ്റൊരു സർജിക്കൽ സ്‌ട്രൈക്ക് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ആക്രമണം നടത്തിയത്. പൂഞ്ച് മേഖലയ്‌ക്കപ്പുറത്ത് അതിർത്തി കടന്നാണ് ഇന്ത്യൻ വ്യോമസേന മിറാഷ് വിമാനങ്ങളിൽ നിന്ന് ബോംബ് വർഷിച്ചതെന്നാണ് സൂചന. 1000 കി.ഗ്രാമിൽ അധികം വരുന്ന ബോംബുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. പാക് മേഖഖലയിൽ 300ൽ അധികം ഭീകരർ കൊല്ലപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. നാല് ഭീകര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തിരിച്ചടി.