imran-khan

ഇസ്ലാമാബാദ്: ഇന്ത്യൻ വെെമാനികനെ പിടിച്ചെന്ന വാക് വാദം തള്ളി ഇന്ത്യ. രണ്ട് ദിവസം മുൻപ് പിടികൂടിയ ആട്ടിടയനെ സെെനികന്റെ വേഷം കെട്ടിച്ച് അവതരിപ്പിച്ചു. ഇന്ത്യക്ക് വിമാനമോ, പെെലറ്റുമാരെയോ നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യോമസേന വ്യക്തമാക്കി. നേരത്തെ, വ്യോമാതിർത്തി ലംഘിച്ച ഇന്ത്യൻ യുദ്ധ വിമാനങ്ങൾ വെടിവച്ചിട്ടതായി അവകാശവാദം ഉന്നയിച്ച്‌ പാകിസ്ഥാൻ രംഗത്തെത്തിയിരുന്നു.

രണ്ട് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായാണ് പാകിസ്ഥാൻ അവകാശവാദം ഉന്നയിക്കുന്നത്. അതേസമയം, പരിശീലന പറക്കലിനിടെ ഒഡീഷയിൽ തകർന്നു വീണ ഇന്ത്യൻ വിമാനത്തിന്റെ ചിത്രമാണ് പാകിസ്ഥാൻ മാദ്ധ്യമങ്ങൾ ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

ഇന്ത്യൻ പൈലറ്റിനെ അറസ്റ്റു ചെയ്‌തതായും പാക്കിസ്ഥാൻ മാദ്ധ്യമങ്ങൾ അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാൽ, ഇന്ത്യ ഈ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ, ജമ്മുകശ്‌മീരിലെ നൗഷേരയിൽ വ്യോമ അതിർത്തി ലംഘിച്ച് മൂന്ന് പാക് വിമാനങ്ങൾക്കു നേരെ ഇന്ത്യൻ സൈന്യം വെടിവച്ചിരുന്നു.

രാവിലെ 11 മണിയോടെയാണ് പാക് എഫ് 16 വിമാനങ്ങൾ അതിർത്തി ലംഘിച്ച് പറന്നെത്തിയത്. രജൗരിയിലെ സൈനിക പോസ്റ്റിന് വിമാനങ്ങൾ ബോംബ് വർഷിച്ചു. അതിർത്തിരേഖയ്‌ക്ക് അപ്പുറത്താണ് പാക് വിമാനം തകർന്ന് വീണത്. വിമാനം തകർന്ന് വീണതിന് പിന്നാലെ പൈലറ്റ് പാരച്യൂട്ടിൽ പറന്നിറങ്ങുന്നത് കണ്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.