ന്യൂഡൽഹി : പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ സ്വീകരിക്കുന്നതിനായി മാതാപിതാക്കൾ വാഗാ അതിർത്തിയിലേക്ക് യാത്രതിരിച്ചു. അഭിന്ദനന്റെ അച്ഛൻ എസ്. വർദ്ധമാനും അമ്മ ഡോ. ശോഭയുമാണ് മകൻ തിരിച്ചെത്തുമ്പോൾ വരവേൽക്കാനായി പുറപ്പെട്ടത്. അവിടെ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം അവർ മകനെ സ്വീകരിക്കും.
പാക്കിസ്ഥാന്റെ പിടിയിൽ അകപ്പെട്ട അഭിനന്ദൻ വർദ്ധമാനെ നാളെ ഇന്ത്യയിലേക്ക് മടക്കി അയക്കുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചിരുന്നത്.
മാതാപിതാക്കളെ ആശ്വാസിപ്പിക്കാനായി അഭിനന്ദിന്റെ വീട്ടിലെത്തിയ മുൻ കേന്ദ്രമന്ത്രി മന്ത്രി ടി.ആർ. ബാലുവിനോട് പിതാവ് വർദ്ധമാനും മാതാവ് ശോഭയും പറഞ്ഞത് നിങ്ങൾ പേടിക്കാതിരിക്കു അവൻ തിരിച്ചെത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നായിരുന്നു.