kanakadurga-and-bindu

മലപ്പുറം: തങ്ങളെ കൂടാതെ മൂന്ന്‌ പേർ കൂടി ശബരിമലയിൽ ദർശനം നടത്തിയതായി വ്യക്തിപരമായി അറിയാമെന്ന് ബിന്ദുവും കനകദു‌ർഗയും പറഞ്ഞു. മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. തന്നെ ഒറ്റപ്പെടുത്താൻ നടത്തുന്ന നീക്കങ്ങൾ കുടുംബപ്രശ്‌നമാക്കി മാറ്റാൻ ശ്രമം നടക്കുന്നതായി കനകദുർഗ പറഞ്ഞു. ബി.ജെ.പിയും മറ്റു ചില സംഘടനകളും സഹോദരൻ ഭരത്‌ഭൂഷനെ ഉപയോഗിച്ച് ഇതുവരെ നടന്നതെല്ലാം കുടുംബപ്രശ്‌നമാക്കുകയാണ്. ശബരിമലയിൽ കയറുമ്പോഴുണ്ടായിരുന്ന ബാഗിൽ മാലയ്ക്കൊപ്പം നാപ്കിൻ പാക്കറ്റ് വച്ച് വീഡിയോ പ്രചരിപ്പിച്ചത് സഹോദരനാണെന്നും ഭർത്താവിനെയും സഹോദരൻ പ്രലോഭിപ്പിക്കുന്നുണ്ടെന്നും കനകദുർഗ പറഞ്ഞു. സുഭദ്ര, അഡ്വ. പുഷ്പ, സപ്ലൈകോ എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് (സി.ഐ.ടി.യു.) മുജീബ് റഹ്മാൻ, ബിന്ദുവിന്റ ഭർത്താവ് ഹരിഹരൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.